ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സീൻ നൽകുന്ന ഘട്ടത്തിലേക്കു നാളെ രാജ്യം പ്രവേശിക്കുന്നു. ജനസംഖ്യാ കണക്കു പ്രകാരം 20.68 കോടിയാണു 45-59 പ്രായവിഭാഗത്തിലുള്ളത്. ഇവരിൽ മറ്റു രോഗമുള്ളവർ മാത്രം 7 കോടിയോളം വരുമെന്നാണു കണക്ക്.

എന്നാൽ, രാജ്യത്തെ ആകെ വാക്‌സീൻ കുത്തിവയ്പ് 7 കോടിയായിട്ടില്ല. 4559 പ്രായപരിധിക്കാരിൽ മറ്റു രോഗമുള്ള 70 ലക്ഷം പേരാണ് ഇതുവരെ വാക്‌സീൻ സ്വീകരിച്ചത്. ആകെ കോവിഡ് മരണങ്ങളിലെ 88 ശതമാനവും 45 വയസ്സിനു മുകളിലുള്ളവരാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു വാക്‌സീൻ മുൻഗണനയിൽ ഇളവു വരുത്തിയത്.