കോതമംഗലം ; നെല്ലിക്കുഴി ചെറുവട്ടൂർ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ നെല്ലിക്കുഴിയിൽ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.

കഴിഞ്ഞ രാത്രി നെല്ലിക്കുഴി കനാൽ പാലത്തുള്ള പെട്ടിക്കട കുത്തി തുറന്ന് ആയിരകണക്കിന് രൂപയുടെ സിഗരറ്റുകളും പണവും അടക്കംമോഷ്ടാവ് കവർന്നു. കഴിഞ്ഞ ദിവസം കനാൽ പാലം ഇലക്ട്രോണിക് സ്ഥാപനത്തിൽ നിന്നും വില കൂടിയ മൊബൈൽ ഫോണും, പണവും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കവർന്നിരുന്നു.ഒരാഴ്‌ച്ച മുന്നെ നെല്ലിക്കുഴി പഞ്ചായത്തും പടിയിലെ എസ് ബി ഐ യുടെ എ റ്റി എം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമം നടന്നിരുന്നു.

കമ്പിനിപ്പടിയിലെ പലചരക്ക് കട കുത്തി തുറന്ന് 6000 ത്തിലധികം രൂപയും സാധനങ്ങളും കവർച്ച ചെയ്തിരുന്നു. അന്ന് തന്നെ ചെറുവട്ടൂരിലെ 5- ഓളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്താൻ ശ്രമമുണ്ടായി.

ചില കടകളിൽ നിന്നും പണവും സാധനങ്ങളും കവർന്നു. ചെറുവട്ടൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കയറാനുള്ള മോഷ്ടാവിന്റെ ശ്രമങ്ങൾ ആണ് സി സി ടി വി ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞത്.പൊലീസ് അന്വോഷണം നടക്കുന്നുണ്ടങ്കിലും ഇരുട്ടിൽ തപ്പുന്നതായാണ് ആക്ഷേപം ഉയരുന്നത്. രാത്രി കാലങ്ങളിൽ മോഷണം നടത്തി മോഷ്ടാവ് നെല്ലിക്കുഴിയിൽ തന്നെ തങ്ങുന്നതായ സൂചനയാണ് ലഭിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി ആളുകൾ ജോലിചെയ്യുന്ന നെല്ലിക്കുഴിയിൽ അപരിചിതരെ തിരിച്ചറിയാൻ ആകാത്തതാണ് മോഷ്ടാവിന് ഇവിടെതങ്ങാൻ സഹായകരമാകുന്നതെന്നാണ് പൊതുവെയുള്ള അനുമാനം.