- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; 19 കാരിയുടെ ആത്മഹത്യ പുറത്തറിയുന്നത് ജോലിക്കു പോയിരുന്ന ഭർത്താവ് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ: അഞ്ജുവിന്റെ തൂങ്ങി മരണത്തിൽ അടിമുടി ദുരൂഹത
ചാരുംമൂട: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി രാഹുൽ ഭവനത്തിൽ രാമകൃഷ്ണൻ - അമ്പിളി ദമ്പതികളുടെ മകൾ അഞ്ജുവാണ് (19) മരിച്ചത്. ഭർത്താവ് കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കുറ്റിത്തറ കിഴക്കേതിൽ ഉമേഷിന്റെ വീട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഭർത്താവ് ജോലിക്ക് പോയ സമയത്താണ് അഞ്ജു ആത്മഹത്യ ചെയ്തത്. ജോലിക്കു പോയിരുന്ന ഉമേഷ് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തി അഞ്ജുവിനെ വിളിച്ചിട്ടും വിളികേട്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം.മധുവിധു മാറും മുന്നേ അഞ്ജു ആത്മഹത് ചെയ്തതിന്റെ കാരണമാണ് ബന്ധുക്കൾ തേടുന്നത്. അഞ്ജുവിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് താമരക്കുളത്തെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.