ദുബായ്: 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ആൾ സ്വന്തം വീട്ടിൽ ചെന്ന് കയറും മുന്നേ മരിച്ചു. തിരുവല്ല കാവുങ്കൽ പുത്തൻവീട്ടിൽ ഗീവർഗീസ് മത്തായിയാണ് (കൊച്ചുകുഞ്ഞ് 67) അവസാനമായി ഒരിക്കൽ കൂടി സ്വന്തം വീട്ടിൽ എത്തും മുന്നേ മരണത്തിന് കീഴടങ്ങിയത്. പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിച്ച ഗീവർഗീസ് വീട് കാണും മുന്നേ മരണം തേടി എത്തുക ആയിരുന്നു.

വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുൻപേയാണു മരണം. പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടിൽ ഉച്ചയോടെ എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായിൽ പ്രവർത്തിച്ചിരുന്നത്. സംസ്‌കാരം നാളെ മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ഷിജോ (സിഗ്‌ന ഇൻഷുറൻസ്, ദുബായ്), ഷീന (ഷാർജ സർക്കാർ സർവീസ്).