- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ എം എസ് എഫ് കലക്ടറേറ്റ് മാർച്ചിൽ ഉന്തും തള്ളും; മൂന്ന് പൊലിസുകാർക്ക് പരുക്ക്
കണ്ണൂർ:വേണം അധിക ബാച്ചുകളും കോഴ്‌സുകളുമെന്ന മുദ്രാവാക്യമുയർത്തി എം എസ് എഫ് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ഉന്തും തള്ളും.ഒന്നാം ഗേറ്റിൽ പൊലിസ് ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ തടഞ്ഞു ഇതിനിടെ വനിതാ പൊലിസുകാർ ഉൾപ്പെടെ മൂന്നു പേർക്ക് നിസാര പരുക്കേറ്റു. തുടർന്ന് പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി 'കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സമരം ഉദ്ഘാടനം ചെയ്തു.
കുത്തഴിഞ്ഞ സർക്കാരും കുത്തഴിഞ്ഞ വിദ്യാഭ്യാസ വകുപ്പുമാണ് ഇപ്പോഴുള്ളതെന്ന് സുധാകരൻ ആരോപിച്ചു. കലാലയങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കുന്ന എസ്.എഫ് ഐ ക്ക് വിദ്യാഭ്യാസ അവകാശത്തിന് സമരത്തിനിറങ്ങാനാവുന്നില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിപിണറായി വിജയന്റെ സമഗ്രാധിപത്യമാണ് പാർട്ടി യിലും സർക്കാരിലും എല്ലായിടത്തും ഉള്ളതെന്നും സുധാകരൻ ആരോപിച്ചു.
പ്രതിഷേധ പരിപാടിയിൽജില്ലാ പ്രസിഡന്റ് നസീർ പുറത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാസിർ ഒകെ സ്വാഗതം പറഞ്ഞു. വിളക്കും തറ മൈതാനിയിൽ നിന്നുമാരംഭിച്ച മാർച്ച് സറ്റേഷൻ റോഡ്, പഴയ ബസ സ്റ്റാന്റ്, താലൂക്ക് ഓഫിസ് വഴി കലക്ടറേറ്റ് കവാടത്തിൽ സമാപിക്കുകയായിരുന്നു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി മിസ്ഹബ് കീഴരിയൂർ, താഹിർ തുടങ്ങിയവർ പ്രസംഗിച്ചു.



