മുംബൈ: മുംബൈ പൊലീസ് മുൻ കമ്മിഷണർ പരംബീർ സിങ്ങിനെയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി റിയാസ് ഭാട്ടിയെയും മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ കുടുങ്ങിയതിന് പിന്നാലെ ഇയാൾ ഒളിവില് പോവുകയായിരുന്നു.

പരംബീർ സിങ്ങ് ഉൾപ്പെടെ ആറു പേർക്കെതിരെ ഹോട്ടൽ വ്യവസായിയും കെട്ടിട നിർമ്മാതാവുമായ ബിമൽ അഗർവാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ മുംബൈ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പരംബീർ ഹാജാരായിരുന്നില്ല.

മുംബൈ പൊലീസ് കമ്മിഷണർ സ്ഥാനത്തു നിന്നു നീക്കിയ ശേഷം അവധിയെടുത്ത അദ്ദേഹം ഒട്ടേറെ കേസുകളിൽ ആരോപണവിധേയനായതിനു പിന്നാലെ ഒളിവിലാണ്.