- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തലിക് എഞ്ചിനീയറിങ് കോളജ് അസോസിയേഷൻ റവ. ഡോ. മാത്യു പായിക്കാട്ട് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റായി റവ. ഡോ. മാത്യു പായിക്കാട്ട് (അമൽജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്, കാഞ്ഞിരപ്പള്ളി), സെക്രട്ടറിയായി റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ (രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, കൊച്ചി), വൈസ് പ്രസിഡന്റായി റവ. ഫാ. ജോൺ വിളയിൽ (മാർ ബസേലിയോസ് കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ഫാ. റോയി വടക്കൻ (ജ്യോതി എഞ്ചിനീയറിങ് കോളജ് തൃശൂർ) ട്രഷററായും ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് (ആൽബർട്ടൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മോൺ. വിൽഫ്രഡ് ഇ. (മരിയൻ എഞ്ചിനീയറിങ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ (സെന്റ് ജോസഫ്സ് കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ചൂണ്ടച്ചേരി, പാല), മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ (വിശ്വജ്യോതി, കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ), ഫാ. ജോർജ് പാറമേൻ (സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ഇരിങ്ങാലക്കുട), റവ. ഡോ. റ്റോമി ജോസഫ് പടിഞ്ഞാറേവീട്ടിൽ (ലൂർദ്ദ്സ് മാതാ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി തിരുവനന്തപുരം), ഫാ. ജെയിംസ് ചെല്ലങ്കോട്ട് (വിമൽജ്യോതി എഞ്ചിനീയറിങ് കോളജ്, ചെമ്പേരി, കണ്ണൂർ), ഫാ. മാത്യു അറേക്കളം സിഎംഐ (കാർമ്മൽ കോളജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, ആലപ്പുഴ), ഫാ. ജോൺ പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ്, ഇരിങ്ങാലക്കുട) ഫാ. ജോർജ് റബയ്റോ (ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചു.
വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ സംസ്ഥാന സർക്കാർ പാസാക്കിയ പുതിയ നിയമങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും അസോസിയേഷൻ എക്സികൂട്ടീവ് സെക്രട്ടറി ഷെവ.അഡ്വ.വി സി.സെബാസ്റ്റ്യൻ വിശദീകരിച്ചു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഈടുറ്റ സംഭാവനകൾ കാലങ്ങളായി തുടരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടർപ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കാതെ പ്രോത്സാഹനം നൽകുന്ന സമീപനം സർക്കാരും യൂണിവേഴ്സിറ്റികളും സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.