തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പെരുകാവ് സ്വദേശി ബിജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് കുടുംബം. പെരുകാവ് ശ്രീനന്ദനത്തിൽ നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകൻ ബിജു (44) ന്റെ അവയവങ്ങളാണ് ഒട്ടേറെ പേർക്ക് പുതുജീവൻ നൽകുക.

നാലു ദിവസം മുൻപാണ് ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മൃതസഞ്ജിവനിയുമായി ബന്ധപ്പെട്ട് അവയവങ്ങൾ ധാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു.

ഡോക്ടർമാരുടെ സംഘം അശുപത്രിയിലെത്തി പരിശോധനകൾ നടത്തി അവയവങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. മലയാള മനോരമയിൽ ഡിറ്റിപി ഓപ്പറേറ്ററായിരുന്നു ബിജു കുമാർ. ഭാര്യ : മീര ഏക മകൾ പതിനാലുവയസുള്ള ശ്രീനന്ദന. ബിജുവിന്റെ സംസ്‌കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.