കോഴിക്കോട് : വിവാഹത്തിന് മുൻപ് നിർബന്ധിത കൗൺസിലിങ് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് എൻ സി ഡി സി. വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്ന നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്‌സിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ഹർജി നൽകിയത്. ഭരണഘടനയിലെ ആർട്ടിക്കിൾ 21, 39 പരാമർശിച്ചു കൊണ്ട് വിവാഹത്തിന് മുൻപുള്ള കൗൺസിലിങ്ങിന്റെ പ്രസക്തിയെ കുറിച്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി ഇന്ത്യയിൽ പ്രവൃത്തിക്കുന്ന ദേശീയ ശിശു ക്ഷേമ സംഘടനയാണ് നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ എന്ന എൻ സി ഡി സി. വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകവും ആത്മഹത്യയും മുൻനിർത്തിയാണ് എൻ സി ഡി സി ഹർജി സമർപ്പിച്ചിട്ടുള്ളത്. പ്രധാനമായും കൗൺസിലിങ് കൊണ്ടുള്ള നേട്ടങ്ങളാണ് വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് പങ്കാളികൾ തമ്മിലുള്ള സൗഹൃദവും ആശയവിനിമയവും മെച്ചപ്പെടുത്താനും വിവാഹത്തിന്റെ മൂല്യങ്ങൾ മനസിലാക്കാനും സഹായിക്കും. വിവാഹം എന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിർത്താനുള്ള ആദ്യപടിയാണ് അതുകൊണ്ട് തന്നെ അതിനെ നിലനിർത്താനും അതിന്റെ എല്ലാ ഗുണങ്ങളോടും കൂടി നല്ലൊരു സമൂഹത്തെ നിർമ്മിക്കാനും സാധ്യമാവാൻ ഈ കൗൺസിലിങ് സഹായകമാകുമെന്നതും ലക്ഷ്യങ്ങളിൽ ഒന്നാണ്.അറിവില്ലായ്മയും അജ്ഞതയും കാരണം സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് ഒരു മാറ്റവും ആയി മാറും ഈ കൗൺസിലിങ്.

സാമൂഹ്യ മാധ്യമ ലോകത്ത് ജീവിക്കുന്ന പുതലമുറക്ക് ഇങ്ങനൊരു കൗൺസിലിങ് പുതുവെളിച്ചമാവുമെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ പറഞ്ഞു. നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ മാസ്റ്റർ ട്രെയ്‌നറും ഗ്ലോബൽ ഗുഡ്വിൽ അംബാസ്സഡറുമായ ബാബ അലക്‌സാണ്ടർ ഒപ്പ് വെച്ച ഹർജി അഡ്വ. റോബിൻ രാജു മുഖേനയാണ് ഫയൽ ചെയ്തത്. വിഷയം വരും ആഴ്ചകളിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിൽ റീജണൽ അഡ്‌മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ചീഫ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ് ന്യൂസ് കോർഡിനേറ്റർ റിൻസി മഠത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.