- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം; 50 കോടി നേടിയ മലയാളിയുടെ എട്ട് സെന്റ് സ്ഥലം കൊടുങ്ങല്ലൂരമ്മയ്ക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 50.66 കോടി രൂപ (2.5 കോടി ദിർഹം) നേടിയ മലയാളിയുടെ എട്ട് സെന്റ് സ്ഥലം കൊടുങ്ങല്ലൂരമ്മയ്ക്ക് നൽകും. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അമ്മയോടുള്ള ഹരിദാസിന്റെ പ്രാർത്ഥനയായിരുന്നു ഇത്. സമ്മാനം ലഭിച്ചാൽ തന്റെ എട്ട് സെന്റ് ഭൂമി ദേവിക്ക് ദാനമായി നൽകാമെന്ന്.
ഹരിദാസ് അടക്കം 15 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. തിരൂർ കടുങ്ങാക്കുണ്ട് വരസനാൽ മുക്കിലപീടിക ചെറവല്ലൂർ സ്വദേശി മൂത്താട്ട് വാസുണ്ണിയുടെ മകൻ ഹരിദാസനും മറ്റു 12 മലയാളികളും ഒരു ഉത്തർപ്രദേശ് സ്വദേശിയും ഒരു പാക്കിസ്ഥാനിയും ചേർന്നാണ് ടിക്കറ്റെടുത്തത്. അൽഐനിൽ ഫയർ അലാറം, ഫയർ ഫൈറ്റിങ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയാണ് ഹരിദാസ്.
കൊടുങ്ങല്ലൂർ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം. അമ്മേ രക്ഷിക്കണേ എന്നും സമ്മാനം ലഭിച്ചാൽ തന്റെ 8 സെന്റ് ഭൂമി നൽകാമെന്നും വാഗ്ദാനം ചെയ്താണ് ടിക്കറ്റെടുത്തതെന്നും വാക്കു പാലിക്കുമെന്നും ഹരിദാസൻ മനോരമയോടു പറഞ്ഞു. ജീവിതത്തിൽ എത്ര അധ്വാനിച്ചാലും ഇത്ര തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു.
2008 മുതൽ യുഎഇയിലുള്ള ഹരിദാസൻ കൂട്ടുകാർക്കൊപ്പം ചേർന്നു പതിവായി ടിക്കെറ്റെടുക്കാറുണ്ടെന്നും സൂചിപ്പിച്ചു. അമ്മ ശോഭന, ഭാര്യ ശിൽപ, മകൻ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. രണ്ടാം സമ്മാനമായ 20 ലക്ഷം ദിർഹം (നാലു കോടി രൂപ) ഇന്ത്യക്കാരനായ അശ്വിൻ അരവിന്ദാക്ഷന് ലഭിച്ചു. ഇത്തവണത്തെ മറ്റു സമ്മാന ജേതാക്കളെല്ലാം ഇന്ത്യക്കാരാണ്. ഇവരിൽ മലയാളികളുമുണ്ട്.