- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അറ്റ്ലാന്റാ റാപ്പിഡ് ട്രാൻസിറ്റ് അഥോറിറ്റി ജനറൽ മാനേജർ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യചെയ്തു
അറ്റ്ലാന്റ: മെട്രോപ്പോളിറ്റൻ അറ്റ്ലാന്റാ റാപ്പിഡ് ട്രാൻസിറ്റ് അഥോറിറ്റി ജനറൽ മാനേജരും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെഫ്രി പാർക്കർ (56) ഓടുന്ന ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ജോർജിയ ഡെക്കാട്ടുർ മാൾട്ടാ സ്റ്റേഷൻ ഈസ്റ്റ് ലേക്കിൽ വെള്ളിയാഴ്ച രാത്രി 10.30-നായിരുന്നു സംഭവം.
സിറ്റി ട്രാൻസിറ്റ് വികസനത്തിലും, ജീവനക്കാരുമായി ചർച്ച ചെയ്ത് പുതിയ കരാർ ഒപ്പിടുന്നതിനും ആതീവ താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു പാർക്കർ. 366575 ഡോളർ ശമ്പളവും, പത്തുശതമാനം ബോണസും വാങ്ങിയിരുന്ന പാർക്കറെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ഡിഗ്രി കരസ്ഥമാക്കിയ പാർക്കർ അറ്റ്ലാന്റാ മാഗസിനിൽ മോസ്റ്റ് പവർഫുൾ പീപ്പിളിന് ഒന്നാം സ്ഥാനവും, അറ്റ്ലാന്റയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുമായി അറ്റ്ലാന്റാ ബിസിനസ് ക്രോണിക്കിളും ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
മാൾട്ടാ ജനറൽ മാനേജർ പാർക്കറുടെ അകാല വിയോഗത്തിൽ അമാർഗമേറ്റഡ് ട്രാൻസിറ്റ് യൂണിയൻ പ്രസിഡന്റ് ബ്രിട്ട് ഡ്യൂനംസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാർക്കറെന്ന് മാൾട്ടാ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ റീത്താ സ്‌കോട്ട് പറഞ്ഞു. ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്നതാണ് പാർക്കറുടെ കുടുംബം.