ന്യൂഡൽഹി: അന്തരിച്ച സംയുക സൈനിക മേധാവി ബിപിൻ റാവത്തിന്റെ സഹോദരൻ റിട്ട.കേണൽ വിജയ് റാവത്ത് ബിജെപിയിൽ ചേർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് വിജയ് റാവത്ത് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. വിജയ് റാവത്ത് ബിജെപി സ്ഥാനാർത്ഥി യായേക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഡിസംബർ എട്ടിനാണ് സംയുക്ത സൈനിക മേധാവിയും ഭാര്യയും 11 സൈനികരും തമിഴ്‌നാട്ടിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്.
തന്റെ പിതാവും ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നയാളാണെന്ന് വിജയ് റാവത്ത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയേക്ക് ആകർഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിച്ച ശേഷവും രാജ്യത്തിന് വേണ്ടി സേവിക്കാൻ ബിപിൻ റാവത്തിന് ആഗ്രഹമുണ്ടായിരുന്നു എന്നും അത് വിജയ് റാവത്തിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.