- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലിയിൽനിന്ന് രണ്ട് വർഷം മുമ്പ് പിരിച്ചു വിട്ടതിൽ വൈരാഗ്യം; ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; എട്ടുവയസുകാരന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു
ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ രണ്ടുദിവസം മുമ്പ് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ബുലന്ദ്ഷഹറിലെ ഡോക്ടറുടെ മകനെയാണ് ഛത്താരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഡോക്ടറുടെ ക്ലിനിക്കിൽ മുമ്പ് ജോലി ചെയ്തിരുന്ന രണ്ട് പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.
സംഭവത്തിൽ ഡോക്ടറുടെ മുൻ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് മുതലാണ് എട്ടുവയസ്സുകാരനെ കാണാതായത്. തുടർന്ന് ഡോക്ടറായ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഡോക്ടറുടെ മുൻ ജീവനക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.
ഡോക്ടറുടെ കമ്പൗണ്ടർമാരായിരുന്ന നിജാമിനെയും ഷാഹിദിനെയും രണ്ടുവർഷം മുമ്പാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. ജോലിയിൽ പിഴവ് വരുത്തിയതായിരുന്നു കാരണം. എന്നാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ഡോക്ടറോട് പ്രതികാരം ചെയ്യണമെന്ന് പ്രതികൾ തീരുമാനിച്ചു.
രണ്ടുവർഷം കഴിഞ്ഞിട്ടും ഡോക്ടറോടുള്ള പക അവസാനിച്ചിരുന്നില്ല. തുടർന്നാണ് ഡോക്ടറുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ അന്ന് രാത്രി തന്നെ പ്രതികൾ കൊലപ്പെടുത്തിയിരുന്നു.മൃതദേഹം ഛത്താരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഞായറാഴ്ച കണ്ടെടുത്തെന്ന് ദേബായി സർക്കിൾ ഓഫീസർ വന്ദന ശർമ്മ പറഞ്ഞു.




