വെല്ലൂർ: സെന്റ് തോമസ് ഇവാൻജലിക്കൽ സഭ വെല്ലൂരിൽ ആരംഭിച്ചശാലോം ഭവൻ കരുതൽ ഭവനം സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. വെല്ലൂർക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വരു രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുംസഹായകരമായ നിലയിൽ വേണ്ടണ്ടമാർഗ നിർദ്ദേശം നൽകുക എന്നലക്ഷ്യത്തോടെ ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച ഒരു എളിയ തുടക്കംഇതിനോടകം നൂറു കണക്കിന് രോഗികൾക്ക് ആശ്വാസമായി കഴിഞ്ഞു.

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് കണിഗാപുരത്ത് പുതിയതായിപണികഴിപ്പിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെസമീപത്താണ് 50 സെന്റ് സ്ഥലത്ത് 3 കോടി രൂപ ചെലവഴിച്ച് ശാലോംഭവൻ കരുതൽ ഭവനം പണിതിരിക്കുന്നത്. ശനി രാവിലെ 10-ന്
ആരംഭിക്കുന്ന പ്രതിഷ്ഠാ ശുശ്രൂഷകൾക്ക് സഭയുടെ പ്രിസൈഡിങ് ബിഷപ്പ്ഡോ. തോമസ് ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിക്കും.

ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ, ബിഷപ്പ് ഏ ഐ അലക്സാണ്ടർ തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും. സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്,വൈദീക ട്രസ്റ്റി റവ. സജി മാത്യു തുടങ്ങിയവർ പ്രസംഗിക്കും. ശാലോംകരുതൽ ഭവനം ഓണററി ഡയറക്ടർ ആയി റവ. ഡോ. ഫിന്നിഅലക്സാണ്ടറും, മാനേജർ ആയി ഷിബു ജോണും പ്രവർത്തിക്കുന്നു.
രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും വേണ്ട ഡീലക്സ്, ഏ. സി, നോൺ ഏ.സി റൂമുകളും, ഡോർമിറ്ററിയും, ചാപ്പലും, ഓഫീസും ആണ് ഒന്നാംഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. രോഗികൾക്ക് വാഹന സൗകര്യവുംലഭ്യമാണ്.