- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എല്ലാ തിയേറ്ററുകളും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു; പെട്ടെന്ന് എന്റെ സിനിമകൾ തിയേറ്ററുകളിൽ ഓടാൻ തുടങ്ങി; എനിക്ക് കിട്ടിയ സ്റ്റാർഡം ഞാൻ ചോദിച്ച് വാങ്ങിയതല്ല'; കിന്നാരത്തുമ്പികൾ എന്തുകൊണ്ട് ഹിറ്റായി എന്നറിയില്ലെന്ന് ഷക്കീല
ചെന്നൈ: കൊമേഴ്‌സ്യൽ സിനിമകളെല്ലാം പരാജയപ്പെട്ട് മലയാള സിനിമ ലോകം കടുത്ത പ്രതിസന്ധി നേരിടുന്ന കാലത്ത് തിയേറ്ററുകളെ തകർച്ചയുടെ വക്കിൽ നിന്നും രക്ഷിച്ചത് ഷക്കീലയുടെ സിനിമകളായിരുന്നു. പിന്നീട് കുറച്ചുകാലം തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായി ഷക്കീല മാറി.
മലയാള സിനിമ മേഖലയിൽ നിന്നടക്കം തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഷക്കീല. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ചെന്നൈയിൽ താമസിക്കുകയാണ് ഷക്കീല. തനിക്ക് കിട്ടിയ സ്റ്റാർഡം ഞാൻ ചോദിച്ച് വാങ്ങിയതല്ലെന്നും പ്രേക്ഷകർ നൽകിയതാണെന്നും ഷക്കീല പറയുന്നു. ബിഹൈൻഡ്വുഡ്സ് ഐസിനോടായിരുന്നു ഷക്കീലയുടെ പ്രതികരണം.
'കിന്നാരത്തുമ്പി ചെയ്യുമ്പോൾ എന്നോട് പറഞ്ഞിരുന്നത് 17 വയസുള്ള ആൺകുട്ടിക്ക് 35 വയസുള്ള സ്ത്രീയുമായി ചില ഭാവനകൾ ഉണ്ടാകുന്നുവെന്നാണ്. ആ ഭാവന എന്താണ് എന്ന എന്റെ ചോദ്യത്തിന് സെക്‌സ് ചെയ്യുന്നതാണെന്ന് പറഞ്ഞു. അതിൽ എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആ സിനിമ എന്തുകൊണ്ടാണ് ഹിറ്റായത് എന്ന് എനിക്കറിയില്ല.
അതിനു ശേഷം ഗ്ലാമർ റോളുകളായിരുന്നു എനിക്ക് കിട്ടിയിരുന്നത്. കഥാപാത്രം എന്താണ് എന്ന് അറിഞ്ഞിട്ടാണ് ഞാൻ അതെല്ലാം ചെയ്തിരുന്നത്. എന്നാൽ ഷൂട്ടെല്ലാം കഴിയുമ്പോൾ ബെഡ്‌റൂം സീനുകൾ മാത്രമേ കാണൂ. അതെന്റെ തെറ്റല്ല.
ഇതെല്ലാം ഗ്ലാമർ സിനിമകളാണെന്നും 18 വയസിന് മുകളിലുള്ളവർക്കേ കാണാൻ സാധിക്കുകയുള്ളൂവെന്നുമെല്ലാം എനിക്കറിയാമായിരുന്നു,' ഷക്കീല പറയുന്നു.
'ഒരു സമയത്തുകൊമേഴ്‌സ്യൽ സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അപ്പോഴാണ് ചില ചെറിയ തിയേറ്ററുകളിൽ എന്റെ സിനിമ ഹിറ്റാവാൻ തുടങ്ങിയത്. എല്ലാ തിയേറ്ററുകളേയും കല്യാണ മണ്ഡപമാക്കുന്ന സ്ഥിതി വന്നു. പെട്ടെന്ന് എന്റെ സിനിമകൾ തിയേറ്ററുകളിൽ ഓടാൻ തുടങ്ങി. സർക്കാരിന് അതുകൊണ്ട് നേട്ടമുണ്ടായി. നികുതി കിട്ടാൻ തുടങ്ങി.
എനിക്ക് കിട്ടിയ സ്റ്റാർഡം ഞാൻ ചോദിച്ച് വാങ്ങിയതല്ല. നിങ്ങൾ തന്നതാണ്. എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും ഷക്കീല എന്ന അംഗീകാരം നൽകിയതും നിങ്ങളല്ലേ,' ഷക്കീല ചോദിക്കുന്നു.




