- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂട്യൂബ് നോക്കി ബി.ഫാം വിദ്യാർത്ഥികൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; അമിതരക്തസ്രാവമുണ്ടായി ലോഡ്ജിൽ വെച്ച് യുവാവിന് ദാരുണാന്ത്യം; രണ്ട് പേർ അറസ്റ്റിൽ
ഹൈദരാബാദ്: ലോഡ്ജിൽവെച്ച് അശാസ്ത്രീയമായ രീതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേനനായ യുവാവ് അമിതരക്തസ്രാവത്തെ തുടർന്ന് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ഫാർമസി വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാർത്ഥികളായ മസ്താൻ, ജീവ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ലോഡ്ജ് ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും ഫാർമസി വിദ്യാർത്ഥികളാണ് ലോഡ്ജ് മുറിയിൽവെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാർത്ഥികളും നെല്ലൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് യൂട്യൂബ് വീഡിയോ നോക്കി വിദ്യാർത്ഥികൾ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായി ശ്രീകാന്ത് മരണപ്പെട്ടത്. യുവാവിന് അമിതമായ അളവിൽ വേദനസംഹാരി നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൈദരാബാദിൽ ജോലിചെയ്തിരുന്ന ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. അടുത്തിടെയാണ് ഇയാൾ ബി.ഫാം വിദ്യാർത്ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീകാന്തിന്റെ തീരുമാനം. എന്നാൽ ബി.ഫാം വിദ്യാർത്ഥികൾ ഇതിൽനിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവിൽ തങ്ങൾ ശസ്ത്രക്രിയ നടത്താമെന്ന് പറയുകയുമായിരുന്നു.




