- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകൾ നിർത്തിവെച്ച് എസ് ബി ഐ
ന്യൂഡൽഹി: റഷ്യൻ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ എസ് ബി ഐ നിർത്തിവെച്ചു. യുക്രൈനിൽ സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിൽ റഷ്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ അമേരിക്ക അടക്കം നിരവധി രാജ്യങ്ങളും കമ്പനികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐയുടെ നടപടി.
ബാങ്കുകൾ, തുറമുഖങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെല്ലാം എസ് ബി ഐ നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റഷ്യയുമായി വൻതോതിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ധനം, ധാതു എണ്ണകൾ, മുത്തുകൾ, ആണവ റിയാക്ടറുകൾ, യന്ത്രഭാഗങ്ങൾ, രാസവളം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്.
യുക്രൈനിൽ സ്ഥിതി ഗുരുതരമാകുന്നതായാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ യുക്രൈൻ തലസ്ഥാനമായ കീവിലുള്ള ഇന്ത്യൻ പൗരന്മാർ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
ട്രെയിനോ മറ്റേതെങ്കിലും മാർഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. കീവ് പിടിച്ചടക്കാനായി റഷ്യൻ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയത്.




