- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം; കുടുംബങ്ങൾ ഏറ്റുമുട്ടി; മുൻഗ്രാമത്തലവൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
അമേഠി: സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മുൻഗ്രാമത്തലവൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജാപൂർ ഗ്രാമത്തിലാണ് സംഭവം
സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണത്തിൽ വീഴ്ച കാണിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മുൻഗ്രാമതലവൻ സങ്കതയാദവിന്റെ വീടിനോട് ചേർന്നുള്ള സർക്കാർ ഭൂമി കൈവശം വക്കുന്നതുമായി ബന്ധപ്പെട്ട് അമ്രേഷ് യാദവും രാംദുലാർ യാദവും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സങ്കതയാദവ്, ഹനുമ യാദവ്, അമ്രേഷ് യാദവ്, പാർവതി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്
തർക്കഭൂമിയിൽ നിർമ്മാണം നടത്തുന്നതിൽ നിന്ന് ഇരുവിഭാഗത്തെയും ചൊവ്വാഴ്ച പൊലീസ് തടഞ്ഞിരുന്നു. എന്നാൽ അതേദിവസം തന്നെ ഒരുവിഭാഗം ഈ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കമെന്ന് ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട സങ്കതയാദവിന്റെ മകന്റെ പരാതിയിൽ നിലവിലെ ഗ്രാമത്തലവൻ, മകൻ തുടങ്ങി ഏഴ് പേർക്കെതിരെ കേസ് എടുത്തതായും നാല് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ ഗുണ്ടാനിയമപ്രകാരവും അനധികൃത കയ്യേറ്റത്തിനെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു.




