- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിഎസ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; അമ്മയും രണ്ടു പെൺമക്കളും മരിച്ചു
കോയമ്പത്തൂർ : യുപിഎസ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ശ്വാസംമുട്ടി അമ്മയും രണ്ടു പെൺമക്കളും മരിച്ചു. തുടിയല്ലൂരിനടുത്തുള്ള ഉറുമാണ്ടാംപാളയം ജോസ്ഗാർഡനിൽ വിജയലക്ഷ്മി (50), മക്കളായ അർച്ചന (24), അഞ്ജലി (21) എന്നിവരാണ് മരിച്ചത്.
വീട്ടിലുണ്ടായിരുന്ന യു.പി.എസ്. പൊട്ടിത്തെറിച്ച് വീട്ടിനുള്ളിൽ പുകനിറഞ്ഞതാണ് മരണകാരണമെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പ്രാഥമിക പരിശോധനയ്ക്കുശേഷം പൊലീസ് പറഞ്ഞു.
വീട്ടിൽനിന്ന് പുകവരുന്നതു കണ്ട അയൽക്കാരും ബന്ധുക്കളും പൊലീസിലും അഗ്‌നിരക്ഷാസേനയിലും വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തി വാതിൽ തകർത്ത് അകത്തുകടക്കുമ്പോഴേക്കും തീ കത്തിത്തുടങ്ങിയിരുന്നു.
തീയണച്ചശേഷം നടത്തിയ പരിശോധനയിൽ അമ്മയെയും ഒരു മകളെയും അടുക്കളയിലും മറ്റൊരു കുട്ടിയെ മുറിയിലും കണ്ടെത്തി. മൂന്നുപേരും മരിച്ചിരുന്നു. വീടിനകത്ത് കെട്ടിയിട്ടിരുന്ന നായയെയും ചത്തനിലയിൽ കണ്ടെത്തി.
രണ്ടുവർഷംമുമ്പാണ് വിജയലക്ഷ്മിയുടെ ഭർത്താവ് ജ്യോതിലിംഗം മരിച്ചത്. അർച്ചന കോയമ്പത്തൂർ ആർ.എസ്. പുരത്ത് ഐ.ടി. കമ്പനിയിൽ ജീവനക്കാരിയും അഞ്ജലി സായിബാബ കോളനിയിൽ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.




