- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡ് വഴി മാനസരോവരിലെത്താൻ ഗതാഗതസൗകര്യം ഉടൻ തുടങ്ങുമെന്ന് നിതിൻ ഗഡ്കരി
ന്യുഡൽഹി: 2023 അവസാനത്തോടെ ഇന്ത്യൻ തീർത്ഥാടകർക്ക് ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ നിന്ന് നേരിട്ട് കൈലാസ് മാനസസരോവറിലേക്ക് എത്താനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും പൂർത്തിയായതായി ലോക്‌സഭയിൽ ഗഡ്കരി പറഞ്ഞു.
മാനസസരോവറിലേക്ക് എത്താൻ നേപ്പാളിനെയും ചൈനയെയും ആശ്രയിക്കുന്നത് ഈ പുതിയ പാത വരുന്നതിലൂടെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ പാത വരുന്നതിലൂടെ മാനസസരോവറിലേക്കുള്ള യാത്ര സുഗമമാക്കാനും യാത്രാസമയം ലഘൂകരിക്കാനും കഴിയുമെന്ന് ഗഡ്കരി പറഞ്ഞു.
പദ്ധതിക്ക് ഇതുവരെ 7,000 കോടി രൂപ ചെലവായി. ലഡാക്ക് -കാർഗിൽ, കാർഗിൽ - ഇസഡ്-മോർ, ഇസഡ്-മോർ - ശ്രീനഗർ, ശ്രീനഗർ - ജമ്മു വരെയുള്ള നാല് തുരങ്കങ്ങളുടെ പണി നടക്കുകയാണ്. നിർമ്മാണത്തിനായി ആയിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും പദ്ധതി പൂർത്തീകരിക്കാൻ 2024 വരെ സമയപരിധി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇസഡ്-മോറിലെ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളുടെ പ്രധാന തീർത്ഥാടനകേന്ദ്രമായാണ് മാനസസരോവരം അറിയപ്പെടുന്നത്. ശിവന്റെ സ്വർഗ്ഗീയ വാസസ്ഥലമായാണ് കൈലാസ മാനസരോവരത്തെ ഭക്തർ കണക്കാക്കുന്നത്.




