ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ മൂന്നു വയസുകാരനായ മകനെ തോക്കിൻ മുനയിൽ നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്

വിക്രം (28), കൃഷ്ണ ശർമ (30) എന്നിവർ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.

മെഹ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതികൾ പരാതിക്കാരിയുടെ മൂന്ന് വയസ്സുള്ള മകനെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ് ചൗഹാൻ പറഞ്ഞു. ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടകൂടുമന്നും അദ്ദേഹം വ്യക്തമാക്കി.