ഭോപാൽ: മധ്യപ്രദേശിലെ കേന്ദ്ര സർവകലാശാലയുടെ ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് മുസ്‌ലിം വിദ്യാർത്ഥിനി നമസ്‌കാരം നിർവഹിച്ചതിനെതിരെ പരാതി. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തീവ്ര വലതുപക്ഷ സംഘടനകളും ഹിന്ദു ജാഗരൺ മഞ്ചുമാണ് നടപടി ആവശ്യപ്പെട്ട് സർവകലാശാല ഭരണവിഭാഗത്തിന് പരാതി നൽകിയത്.

ഡോ. ഹരിസിങ് ഗൗർ സാഗർ സർവകലാശാലയിലാണ് സംഭവം. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി വൈസ് ചാൻസലർ നീലിമ ഗുപ്ത പറഞ്ഞു.

മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സർവകലാശാല പഠനത്തിനുള്ളതാണെന്നും മതപരമായ ആരാധനകൾ വീട്ടിൽവെച്ച് ചെയ്യണമെന്നും വൈസ് ചാൻസലർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.