തൃപ്പൂണിത്തുറ:സിൽവർലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള സർവ്വേനടത്തുന്നതിന് തടസ്സം നിൽക്കാനാവില്ലന്നെ പരാമർശത്തോടെ അപ്പീൽ തള്ളിയ സുപ്രീംകോടതിവിധി , ഈപദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കായ ജനങ്ങളുടെആശങ്കകൾ വേണ്ടരീതിയിൽ അപഗ്രഥിച്ചുണ്ടായിട്ടുള്ളതല്ല എന്ന് സമരസമി തിവിലയിരുത്തുന്നു .

കേരളമെന്ന അതീവ പരിസ്ഥിതി ലോലമായ ഈനാട് കൊടിയപ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാ സവ്യ വസ്ഥക്കും മേൽ വലിയ ആഘാതംസൃഷ്ടിക്കുന്നതാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി .ഈ നാടിനെ സ്‌നേഹിക്കുന്ന ഒരാ ൾക്കുംഇത്തരമൊരു നിർമ്മാണം അനു വദിക്കാൻ കഴിയുകയില്ല.

സിൽവർ ലൈൻ പദ്ധതി മൂലം ഇരുപതി നായിരത്തിലേറെ കുടും ബങ്ങൾഅനാഥമാ ക്കപ്പെടും .വമ്പിച്ച കടക്കെണിയി ൽ മുങ്ങി നിൽക്കുന്ന നാടിനെ , സമൂ ഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യവർഗ്ഗത്തിന് യാത്ര സൗകര്യം ഒരുക്കാൻ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക്കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല.ജനേച്ഛ കണക്കിലെടു ക്കാതെയുള്ള കോടതി വിധികൾ ജനാധിപത്യ സംവിധാനത്തിന്അനുഗുണമല്ലന്ന് സമര സമിതി വിലയിരുത്തുന്നു .

ആയതിനാൽ സിൽവർ ലൈനെന്ന ഈവി നാശപദ്ധതിക്കെതിരയ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി തുടരുന്നതാണ്.സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ സ്വകാര്യഭൂമിയിൽഅതിക്രമിച്ച് കയറി കല്ലി ടുന്നത്‌നിലനിൽക്കുന്ന നിയമവ്യവസ്ഥകളു ടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിർദ്ദേശപ്രകാരമല്ലകല്ലിടുന്നതെന്ന് റവന്യൂ മന്ത്രി ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. ഗൂഢ നീക്കങ്ങളി ലൂടെപിൻവാതിലിലൂടെ കടന്നു വന്ന പദ്ധതിയെ സംബന്ധിച്ച് സംശയങ്ങളും അവ്യക്തതകളുംവർധിപ്പിക്കുന്ന തരത്തിലാണ് സർക്കാ രും കെ റെയി ൽ കോർപറേഷനും തുടർച്ചയായിപ്രസ്താവനകൾ നടത്തുന്നത്.

സ്ഥലം ഏറ്റെടുത്തുകഴിഞ്ഞെ ന്നുവരുത്തി എത്രയും വേഗം വിദേശവായ്പ നേടിയെടുക്കാ നാണ് നിയമം ലംഘിച്ചു കല്ലിടുന്നതെന്നു ഓരോ ദിവസം കഴിയുന്തോറുംവ്യക്തമാകുകയാണ്. കേരള ജനതയുടെ നിലനിൽപ്പിനെയും ആവാസ വ്യവസ്ഥയെ യും ചോദ്യംചെയ്യുന്ന ഈപദ്ധതി ക്കെതിരെ ശക്തമായ ജനകീയ പോരാട്ടവുമാ യി സമിതി മുന്നോ ട്ടു പോകുംജനങ്ങളുടെ ജനാധി പത്യപ്രബുദ്ധതയിലും സംഘടിതമായി സമാധാനപരമായ ചെറുത്തു നിൽപ്പിന്റെ
മാർഗം മാത്രമാണ് സമി തി ഇതു വരെ അനു വർത്തിച്ചുപോന്നത്.ഈമാർഗത്തിൽ ജനങ്ങൾവിജയിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് സമീപകാല കർഷക സമരത്തിന്റെ അനു ഭവങ്ങൾതെളിയിക്കുന്നത്.

കെ റയിൽ സിൽവർ ലൈ ൻ വിരുദ്ധ ജനകീയ സമിതി ഒരു നിയമയുദ്ധത്തിലുംനേരിട്ട് കക്ഷിയല്ല.അതു കൊണ്ടു തന്നെ ജനദ്രോ ഹപരമായ ഇത്തരം വിധികൾ പാലിക്കുവാ ൻ കേരള
ജനത ബാധ്യസ്ഥരും അല്ല എന്ന്കൂടി ഈസന്ദർഭത്തിൽ ഓർമ്മപ്പെടുത്തുന്നുഎന്ന് കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന പ്രസിഡന്റ്എം പി ബാബുരാജ് ജനറൽ കൺവീ നർഎസ് രാജീവൻ എന്നിവർ അറിയിച്ചു.