- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫിലാഡൽഫിയ സാഹിത്യവേദിയുടെ എഴുത്തും എഴുത്താളും പംക്തിയിൽ എംപി ഷീലയുടെ മൂന്നാംമൂഴം നോവൽ ആസ്വാദനം നടത്തി
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുവാനും ചർച്ച നടത്തുവാനുമുള്ള വേദിയായ ഫിലാഡൽഫിയ മലയാള സാഹിത്യ വേദിയിൽ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എംപി ഷീല മഹാഭാരതകഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്റെ ആസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു. സൂം ഫ്‌ളാറ്റ്‌ഫോമിലാണ് ചർച്ച നടന്നത്.
അമേരിക്കയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ: സുകുമാർ, ജോൺ
മാത്യൂ, നീന പനക്കൽ, ലൈല അലക്‌സ്, നിർമ്മല തോമസ,് അനിത പണിക്കർ, ജോർജ്ജ്
നടവയൽ, അനിൽലാൽ ശ്രീനിവാസൻ,ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോർജ്ജുക്കുട്ടി ലുക്കോസ,് ജോർജ്ജ്ഓലിക്കൽ, ജോസഫ് നമ്പിമഠം, റഫീക് തറയിൽ, ജെയിംസ് കുരിക്കാട്ടിൽ,
എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാർച്ച ് 26 ശനിയാഴ്ച 7:00 മണിക്ക് ചേർന്നസമ്മേളനത്തിൽ പ്രൊഫസർ കോശി തലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും
നോവലിസ്റ്റുമായ നീന പനയ്ക്കൽ മൂന്നാംമൂഴത്തിന്റെ രചയിതാവ് എംപി ഷീലയെ
പരിചയപ്പെടുത്തി. സെക്രട്ടറി അനിത പണിക്കർ ആമുഖ പ്രഭാഷണം നടത്തി ചർച്ചയെ നിന്ത്രിച്ചു.
ജോർജ്ജ് ഓലിക്കൽ നോവലിന്റെ ആദ്യ അദ്ധ്യായം വായിച്ച് ചർച്ചയ്ക്കും
ആസ്വാദനത്തിനുമുള്ള വാതായനം തുറന്നു.അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ച പ്രൊഫസർ കോശി തലയ്ക്കൽ: എം. പി ഷീലയുടെ അസാധാരണമായരചനാവൈഭവം പ്രകടമാക്കുന്ന സൃഷ്ടിയാണ് മൂന്നാമൂഴം.വ്യാസ ഹൃദയത്തെ ആഴത്തിൽ അനാവരണം ചെയ്യാൻ കഴിഞ്ഞ എഴുത്തുകാരിയുടെ തപസ്യയെഅഭിനന്ദിക്കുകയാണ്, ആദ്യ അദ്ധ്യയത്തിലെ വിവരണങ്ങൾ വായനക്കാരനെ കഥയുടെ ഉള്ളറകളിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നു. കാവ്യഭംഗി നിറഞ്ഞു നിൽക്കുന്ന ആഖ്യാനത്തിലൂടെമഹാഭാരത പുരാണത്തിന്റെ പുനരാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ഉത്തമ കൃതിയാണിത്.
ജനനി മാസികയുടെ പത്രാധിപരും മലയാള ഭാഷ പ്രചാരകനുമായ ജെ. മാത്യൂസ്:
എംപി ഷീല വലിയൊരു തപസ്സിലായിരുന്നു തപസ്സിന്റെ അന്ത്യം വലിയൊരു യാഗത്തിൽ
കലശിച്ചു, അതിന്റെ പരിണിത ഫലമാണ് മൂന്നാമൂഴം നോവൽ. വായിച്ചുപോകാൻ വളരെ
സുഖമുള്ള നോവലും അതിലെ ഭാഷയും മനോഹരമായിരിക്കുന്നു. വ്യാസ മുനിയുടെ
മഹാഭാരത പുരാണത്തിലെഒരു കഥാപാത്രത്തെയെടുത്ത് മാനുഷികമായ ഭാവങ്ങൾ നൽകി അവതരിപ്പിച്ചിരിക്കുകയാണ്കഥാകാരി. പ്രണയ സുരഭിലമായ ഒരു സ്ത്രീയുടെ മാനസിക വ്യാപരങ്ങൾ തന്മയത്വമായിഅവരിപ്പിക്കുന്ന ഈ നോവൽ ഭാവിയിൽ ഏറെ ചർച്ചചെയ്യപ്പെടും.
ഭാഷ സ്‌നേഹിയും നിരുപകനുമായ ഡോ: സുകുമാർ കാനഡ: മൂന്നാമൂഴംവായിച്ചു കഴിഞ്ഞപ്പോൾ മൂന്നാമൂഴം എന്നല്ലാതെ ഒരു പേരും ഈ നോവലിന് ചേരില്ലഎന്നു തോന്നി. ഒരു പരിധിവരെ രണ്ടാംമൂഴത്തേക്കാൾ ഒരു പടി മുന്നിൽനിൽക്കുന്നതായും തോന്നി. നോവലിന്റെ ചട്ടക്കുടിൽ അതിന്റെപരിണാമഗുപ്തിയിലേയ്ക്ക് ഷീല നമ്മളെ കൊണ്ടു പോകുന്നത് ഏറെ പ്രിയകരമായ ഒരുപക്ഷെ ഉത്കണ്ഠ ഉണർത്തുന്ന ആത്മാന്വേഷണ പാതയിലൂടെയാണ്. പുരാണ കഥകളുടെഊടും പാവും ആഴത്തിൽ തിരിച്ചറിഞ്ഞാസ്വദിച്ച ഒരു വയനക്കാരിയുടെ
ജന്മസാഫല്യമെന്നാണ് ഈ നോവലിനെ വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്.
കഥാകൃത്തും സാഹിത്യ പ്രവർത്തകനുമായ ജോൺ മാത്യൂ ഹൂസ്റ്റൺ: എതു കഥയാണെങ്കിലും
കഥപാത്രങ്ങൾ സത്യമല്ല, ഭാവനാണ്, അമാനുഷികമാണ്, ആഅമാനുഷികതയിലൂടെയാണ് മനുഷ്യ സ്വഭാവത്തിന്റെ സുക്ഷമ വശങ്ങൾ അതിസുക്ഷമമായിചർച്ചചെയ്യപ്പടുവാൻ കഴിയുക. ആ പ്രക്രിയയാണ് നോവലിസ്റ്റ് മൂന്നാമൂഴം എന്നനോവലിലൂടെ വിവരിച്ചിരിക്കുന്നത്.
കഥാകരിയും നോവലിസ്റ്റുമായ നിർമ്മല തോമസ് കാനഡ: ഈ നോവലിൽ ഏററവും
ആകർഷകമായത് ഭാഷയുടെ കാവ്യഭംഗിയാണ് അതോടൊപ്പം കഥയുടെ കാലത്തിന്
യോജിച്ച ഒരു പ്രകൃതി സൃഷ്ടിക്കുന്നതിൽ തുടക്കം മുതൽ അവസാനം വരെ നോവലിസ്റ്റ്
ശ്രമിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾനോവൽ വന്ന വഴിയെക്കുറിച്ചു എംപി ഷീല: തുടക്കത്തിൽ കുന്തിദേവിയെ പ്രതി സ്ഥാനത്ത്നിറുത്തി ആക്ഷേപഹാസ്യ പ്രധാനമായൊരു ചെറുകഥയായിരുന്നു മനസ്സിൽ എന്നാൽ ഇതിനുവേണ്ടി മഹാഭാരത പുരാണത്തിലേയ്ക്കു വായന നീങ്ങിയപ്പോഴാണ് പുതിയൊരു ആശയംമനസ്സിൽ ആവിർഭവിച്ചതും അങ്ങനെ ദ്രൗപതിയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുപുരാണത്തിൽ വായിച്ചപ്പോൾ തുടങ്ങിയ പഠനത്തിനും ഗവേഷണത്തിനുമെടുവിൽഏഴരവർഷം കൊണ്ടു പുർത്തിയാക്കിയതാണ്.
നോവൽ ചർച്ചയിലും, ആസ്വാദനത്തിലും പങ്കെടുത്ത സഹൃദയർക്കും, സംഘടിപ്പിച്ച
ഫിലാഡൽഫിയ സാഹിത്യവേദിക്കും എംപി ഷീല നന്ദി പറഞ്ഞു.



