- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ടിആർഎസ് നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യാപേട്ടിൽ 20 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. രണ്ടുപേർ മയക്കുമരുന്ന് കലർത്തിയ ശീതളപാനിയം നൽകി ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ടി.ആർ.എസിന്റെ പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തെലങ്കാനയിലെ മുനിസിപ്പൽ വാർഡ് മെമ്പറുടെ മകനായ ഷെയ്ഖ് ഗൗസ് പാഷയും കൂട്ടാളിയായ സായിറാം റെഡ്ഡിയുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയത്.
സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിലെത്തിച്ചാണ് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. പ്രതികളുടെ ക്രൂര മർദ്ദനത്തിൽ യുവതിയുടെ ബോധം നഷ്ടമാവുകയും ചെയ്തു. ബോധം തിരിച്ചുകിട്ടിയപ്പോൾ തടവിൽനിന്ന് രക്ഷപ്പെട്ട യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്.
മയക്കുമരുന്ന് കലർത്തിയ ശീതളപാനിയം നൽകിയ ശേഷമാണ് പ്രതികൾ തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ ക്രൂരമായി മർദ്ദിച്ചതായും രണ്ടു ദിവസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്തതായും യുവതി പറഞ്ഞു.




