- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റവാളികളുടെ രക്തസാംപിളും ബയോമെട്രിക് രേഖകളും ഇനി ശേഖരിക്കും; 75 വർഷം സൂക്ഷിക്കും
ന്യൂഡൽഹി: വിവിധ കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും രക്തസാംപിളുകൾ, ബയോമെട്രിക് രേഖകൾ എന്നിവ ശേഖരിക്കും. ഇതിന് പൊലീസിന് അധികാരം നൽകുന്ന ബില്ലിനു രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകാരം നൽകി. 102 വർഷം പഴക്കമുള്ള 'ദി ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്‌സ് ആക്ടി'ലെ (1920) വ്യവസ്ഥകൾക്കാണു ഭേദഗതി വരുന്നത്.
ഒരു വർഷത്തിലധികം ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാൽ മുദ്രകൾ, ഫോട്ടോ എന്നിവ ശേഖരിക്കാനുള്ള അധികാരമാണു പൊലീസിനുണ്ടായിരുന്നത്.
ഇവയ്ക്കു പുറമേ രക്തസാംപിൾ, കണ്ണിന്റെ കൃഷ്ണമണി അടക്കമുള്ള ബയോമെട്രിക് രേഖകൾ, ശാരീരിക അളവുകൾ എന്നിവ ശേഖരിക്കാനും 75 വർഷം അവ സൂക്ഷിക്കാനും പൊലീസിന് ഇനി അധികാരം ലഭിക്കും. ആളുടെ സ്വഭാവ സവിശേഷതകൾ, കയ്യക്ഷരം എന്നിവയും രേഖപ്പെടുത്തും.
സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുന്നവർ, ഏഴ് വർഷത്തിലധികം ശിക്ഷിക്കപ്പെട്ടവർ എന്നിവർ നിർബന്ധമായും സാംപിളുകൾ നൽകണം. അല്ലാത്തവർക്ക് സാംപിളുകൾ നൽകുന്നതിൽ വിസമ്മതം അറിയിക്കാമെങ്കിലും മജിസ്‌ട്രേട്ടിന്റെ അനുമതിയോടെ പൊലീസിന് അവ ശേഖരിക്കാനാവും.




