കൊച്ചി:കെഎസ്ആർടിസിക്ക് വിപണിവിലയ്ക്ക് ഡീസൽ നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. എണ്ണക്കമ്പനികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

വിപണി നിരക്കിൽ ഡീസൽ ലഭിക്കുന്നതോടെ കെഎസ്ആർടിസിക്ക് മാസം 40 കോടി രൂപയോളം ചെലവ് കുറയ്ക്കാനാകുമായിരുന്നു. കേന്ദ്രം പ്രതിസന്ധിയിലാക്കിയ സ്ഥാപനത്തിന് കോടതി വിധി ആശ്വാസമാകുമെന്നിരിക്കെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലൂടെ വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്

വൻകിട ഗുണഭോക്താക്കളുടെ പട്ടികയിൽപ്പെടുത്തിയതോടെ പൊതുവിപണിയിലുള്ളതിനേക്കാൾ ലിറ്ററിന് 27.88 രൂപ അധികം നൽകി ഡീസൽ വാങ്ങേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്