- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭിന്നശേഷി കുട്ടിക്ക് വിമാനത്തിൽ യാത്ര നിഷേധിച്ച സംഭവം; കർശന നടപടിയെന്ന് വ്യോമയാന മന്ത്രി; മാപ്പ് ചോദിച്ച് ഇൻഡിഗോ സിഇഒ; ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും വാഗ്ദാനം
ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര നിഷേധിച്ചുവെന്ന പരാതി നേരിട്ട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിൽ ഭിന്ന ശേഷിക്കാരനായ കുട്ടി യാത്ര ചെയ്യുന്നത് തടഞ്ഞു എന്നാണ് ആരോപണം. മറ്റ് യാത്രക്കാരുടെ സുരക്ഷ അപകടത്തിലാകും എന്ന് പറഞ്ഞായിരുന്നു വിമാനക്കമ്പനി അധികൃതർ കുട്ടിയുടെ യാത്ര നിഷേധിച്ചത് എന്നാണ് പരാതി.
സംഭവം ശ്രദ്ധയിൽപ്പെട്ട വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ആരോപണം ശരിയാണെങ്കിൽ അപലപിക്കുന്നതായും, വിഷയം താൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണെന്നും അറിയിച്ചു. ഇത്തരം പെരുമാറ്റങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല. ഒരു മനുഷ്യനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകരുത്. ഇക്കാര്യം ഞാൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണ്. ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പരാതിയായി മന്ത്രി ട്വീറ്റിൽ അറിയിച്ചു.
അതേ സമയം ഇൻഡിഗോ വിമാനത്തിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ റോണോജോയ് ദത്ത രംഗത്തെത്തി. കുട്ടിക്കായി ഇലക്ട്രിക് വീൽചെയർ വാങ്ങിനൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. റാഞ്ചി വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇൻഡിഗോ വിമാനത്തിന്റെ പ്രതിനിധിയാണ് കുട്ടിയെ കയറ്റില്ലെന്ന് മാതാപിതാക്കളെ അറിയിച്ചത്. കുടുംബവും മറ്റു യാത്രക്കാരും എതിർത്തപ്പോൾ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര തടഞ്ഞതെന്നാണ് പ്രതിനിധിയുടെ വാദം.
എന്നാൽ 'ബുദ്ധിമുട്ടേറിയ ആ സമയത്ത് സ്വീകരിക്കേണ്ടിവന്ന മികച്ച തീരുമാനം' എന്നാണ് വാർത്താക്കുറിപ്പിലൂടെ ദത്ത സംഭവത്തെ വിശേഷിപ്പിച്ചത്. 'എല്ലാ യാത്രക്കാർക്കും അനുഭാവപൂർവമായ സേവനം നൽകണമെന്നതിനാണ് പ്രാധാന്യമെങ്കിലും വിമാനത്താവളത്തിലെ ജീവനക്കാർക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ചില സമയത്ത് ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കേണ്ടി വരാറുണ്ട്.
കുട്ടി കാണിച്ച അസ്വസ്ഥതകൾ വിമാനത്തിനുള്ളിലേക്കും ഉണ്ടായേക്കാം. അങ്ങനെ വരുമ്പോൾ എല്ലാ വശങ്ങളും പരിഗണിച്ച് സ്ഥാപനം എന്ന നിലയിൽ ബുദ്ധിമുട്ടേറിയ സമയത്ത് അതിനു യോജിക്കുന്ന മികച്ച തീരുമാനം സ്വീകരിക്കേണ്ടിവരും. ചെക്ക്ഇൻ ചെയ്തപ്പോഴും ബോർഡിങ് പ്രോസസ്സിന്റെ സമയത്തും കുടുംബത്തെയും കുട്ടിയെയും വിമാനത്തിൽ കയറ്റാൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ ബോർഡിങ് ഏരിയയിൽ വന്നപ്പോൾ കുട്ടി പരിഭ്രാന്തനായി' വാർത്താക്കുറിപ്പിൽ പറയുന്നു.




