- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴ: എറണാകുളം ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ കൃഷി നശിച്ചു; പാലക്കാട് കൺട്രോൾ റൂം തുറന്നു
കൊച്ചി: കനത്ത മഴയിൽ എറണാകുളം ജില്ലയിൽ കോടികളുടെ കൃഷി നാശം. ജില്ലയിൽ 3.75 കോടി രൂപയുടെ കൃഷി നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 165.22 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. വാഴ, നെൽകൃഷികളാണ് കൂടുതൽ നശിച്ചത്.
ഇന്നത്തെ മഴയിൽ നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൊച്ചി കോർപ്പറേഷനെയും കളമശ്ശേരി മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന മുട്ടാർ കടവ് പാലം അപകടാവസ്ഥയിലായി. പാലം താഴേക്ക് താഴ്ന്ന് കൊണ്ടിരിക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പാലം പൊളിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമായതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. മഴ കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ തഹസിൽദാർ, പാലക്കാട് - 9447735012, 04912505770; തഹസിൽദാർ, ആലത്തൂർ - 9447735014, 04922 222324; തഹസിൽദാർ, ചിറ്റൂർ - 8547610099, 04923 224740; തഹസിൽദാർ, ഒറ്റപ്പാലം - 9447735015, 04662 244322; തഹസിൽദാർ, പട്ടാമ്പി - 8547618445, 04662 214300; തഹസിൽദാർ, മണ്ണാർക്കാട് - 7907657294, 04924-222397; തഹസിൽദാർ, അട്ടപ്പാടി - 9446475907 എന്നിവയാണ്.




