ല്ലാ സർക്കാർ സ്‌കൂളുകളിലും ഇംഗ്ലീഷ് സംസാരിക്കുന്നത് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ പ്രമേയം പാസ്സാക്കി. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ്, അത് ലോകം മുഴുവൻ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് ഇന്നത്തെ കാലത്ത് ജോലിക്കുള്ള അഭിമുഖങ്ങൾക്കും ഉന്നത വിദ്യാഭ്യാസത്തിനും വളരെ പ്രധാനമാണ് , അതേസമയം ഉയർന്ന ബിരുദമുള്ള ആളുകൾക്ക് പോലും ഇംഗ്ലീഷിൽ സംസാരിക്കാനാവാതെ പല അഭിമുഖങ്ങളിലും പരാജിതരാവേണ്ടി വന്നിട്ടുമുണ്ട് .

ആറാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാർത്ഥികളും ഇംഗ്ലീഷ് നിർബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് പ്രമേയത്തിൽ നിർദ്ദേശിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിലുള്ള ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് എൻ സി ഡി സിയുടെ അഭിപ്രായം സർക്കാർ പരിഗണിക്കേണ്ട സമയമാണിതെന്ന് ബോർഡ് അംഗങ്ങൾ പറഞ്ഞു. വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് അധിക സമയം നൽകുന്നത് പരിഗണിക്കാൻ സർക്കാർ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകണമെന്നും എൻസിഡിസി നിർദ്ദേശിച്ചു.ഗവൺമെന്റ് ഈ വിഷയം അതീവ ഗൗരവത്തോടെ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഇത് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ മാത്രമല്ല, സർക്കാർ സ്‌കൂളുകളുടെ പ്രതിച്ഛായ മാറ്റാനും സഹായിക്കും. സർക്കാർ സ്‌കൂളുകളേക്കാൾ രക്ഷിതാക്കൾ സ്വകാര്യ സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇംഗ്ലീഷ് സംസാരിക്കുന്നതിന് അവർ ഊന്നൽ നൽകുന്നു എന്നതാണ്. പല സർക്കാർ സ്‌കൂൾ അദ്ധ്യാപകരും സ്വീകരിക്കുന്ന പരമ്പരാഗത അദ്ധ്യാപന രീതികൾ കുട്ടികളുടെ ഇംഗ്ലീഷ് ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തില്ല എന്നതിൽ സംശയമില്ല.

അതുകൊണ്ട് കുട്ടികളെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് നൂതന ആശയങ്ങളുള്ള എൻജിഒകളുടെ സഹായം സ്വീകരിക്കുന്നതും സർക്കാരിന് പരിഗണിക്കാം.ഈ ഒരു പഠനരീതി പ്രാബല്യത്തിൽ വരുന്നതിനൊപ്പം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്‌കൂളിനെയും പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് രേഖപ്പെടുത്തി മെച്ചപ്പെട്ട പരിശീലനവും നൽകണം. എൻസിഡിസി മാസ്റ്റർ ട്രെയ്‌നർ ബാബ അലക്‌സാണ്ടർ, റീജണൽ ഓഫീസ് അഡ്‌മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശ്, ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ, റീജ മോഹൻ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.