- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഗ്‌നിപഥ് സെന്യത്തിന്റെ ആധുനികവത്കരണവും പരിഷ്‌കാരവും ലക്ഷ്യമിട്ടുള്ളത്; രാജ്യത്തിന് അനിവാര്യമായ പദ്ധതി; പിന്തുണ ആവർത്തിച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
ന്യൂഡൽഹി: സേന വിഭാഗങ്ങളിൽ യുവാക്കൾക്ക് ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് മനീഷ് തിവാരി വീണ്ടും രംഗത്ത്. പദ്ധതി സൈന്യത്തിന്റെ ആധുനികവത്കരണവും പരിഷ്‌കാരവും ലക്ഷ്യമിട്ടുള്ളതാണെന്ന് ഇന്ത്യൻ എക്സ്പ്രെസിൽ എഴുതിയ ലേഖനത്തിൽ തിവാരി അഭിപ്രായപ്പെടുന്നു. രാജ്യത്തെ സൈനിക ഉദ്യോഗാർഥികൾ വലിയ പ്രതിഷേധത്തിലേക്ക് പോയ പദ്ധതിയെ കോൺഗ്രസ് എതിർക്കുന്നതിനിടെയാണ് അനുകൂല നിലപാടുമായി മുതിർന്ന് നേതാവ് രംഗത്ത് വന്നിരിക്കുന്നത്.
പ്രതിഷേധങ്ങൾ അരങ്ങേറുന്ന ആദ്യ ഘട്ടത്തിലും പദ്ധതിയെ അദ്ദേഹം പിന്തുണച്ചിരുന്നു. സേനയുടെ യുവത്വം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ലേഖനത്തിൽ തിവാരി പറയുന്നു. 1999ലെ കാർഗിൽ യുദ്ധത്തിന് ശേഷം സൈന്യത്തെ ആധുനികവത്കരിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചിരുന്നുവെന്ന് മനീഷ് തിവാരി പറയുന്നു. സൈന്യത്തെ ആധുനികവത്കരിക്കുക പരിഷ്‌കരിക്കുകയെന്നത് പ്രധാനമാണ്. ഇത് രണ്ടും അഗ്‌നിപഥ് ഉയർത്തിപ്പിടിക്കുന്നുവെന്നും അതുകൊണ്ട് പദ്ധതി നടപ്പിലാകേണ്ടത് അനിവാര്യമാണെന്നാണ് തിവാരി പറയുന്നത്.
അഗ്‌നിപഥ് പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ച ഘട്ടത്തിലാണ് തിവാരി ആദ്യമായി അഭിപ്രായം രേഖപ്പെടുത്തിയത്. അപ്പോൾ മുതിർന്ന നേതാവിനെ തള്ളി കോൺഗ്രസ് രംഗത്ത് വരികയും ചെയ്തിരുന്നു. അതിനിടെയാണ് വിശദമായ ലേഖനവുമായി തിവാരി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം മനീഷ് തിവാരിയെ തള്ളി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
മനീഷ് തിവാരി കുറിച്ചിരിക്കുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ് ഈ വിഷയത്തിൽ അഭിപ്രായം മുൻപ് തന്നെ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ദേശസുരക്ഷയ്ക്കും യുവജനങ്ങൾക്കുമെതിരായ പദ്ധതിയാണ് അഗ്‌നിപഥ് എന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി സർക്കാരിന്റെ ഒരു പദ്ധതിയെ പാർട്ടി എതിർക്കുമ്പോൾ അതിനെ ഒരു മുതിർന്ന് നേതാവ് അനുകൂലിക്കുന്നതിനെതിരെ കോൺഗ്രസിൽ അമർഷമുണ്ട്.




