- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - BOOK
 
താടി രോമം നീക്കാത്ത സിഖ് സെക്യൂരിറ്റി ഗാർഡുകളെ ജോലിയിൽ നിന്ന് മാറ്റിയ നടപടി; ടൊറന്റോയിലെ പൊതുജനാരോഗ്യ നിയന്ത്രണം മൂലം ഉള്ള നടപടി വിവാദമായതോടെ ക്ഷമാപണം നടത്തി അധികൃതർ
താടി വളർത്തിയതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട നൂറിലധികം സിഖ് കമ്മ്യൂണിറ്റി അംഗങ്ങളെ, ഔദ്യോഗിക പ്രസ്താവന പ്രകാരം, കാനഡയിലെ ടൊറന്റോയിൽ COVID-19 പ്രോട്ടോക്കോളിന്റെ പുതുക്കിയ നിയന്ത്രണത്തിന് കീഴിൽ പുനഃസ്ഥാപിക്കാൻ തീരുമാനം.
പൊതുജനാരോഗ്യ നിയമപ്രകാരം താടി രോമം നീക്കാത്ത 100 സിഖ് സെക്യൂരിറ്റി ഗാർഡുകൾക്ക് ജോലി നഷ്ടപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഈ വർഷം ഏപ്രിൽ മുതൽ, ടൊറന്റോയിലെ വിവിധ പ്രോപ്പർട്ടികളിൽ നിലയുറപ്പിച്ചിട്ടുള്ള 100-ലധികം സിഖ് സെക്യൂരിറ്റി ഗാർഡുകളെ ക്ലീൻ ഷേവ് ചെയ്യണമെന്ന ചട്ടപ്രകാരം പിരിച്ചുവിടുകയോ സ്ഥലം മാറ്റുകയോ താഴ്ന്ന റാങ്കിലുള്ള സ്ഥാനങ്ങളിലേക്ക് തരംതാഴ്‌ത്തുകയോ ചെയ്തതായി പരാതി ഉയർന്നത്.
കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ പൊതുജനാരോഗ്യ നിയന്ത്രണം അനുസരിച്ച്, നഗര സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ സുരക്ഷാ ഗാർഡുകൾ എൻ-95 മാസ്‌കുകൾ ധരിക്കേണ്ടതുണ്ട്.മതപരമായ കാരണങ്ങളാൽ മുഖത്ത് രോമമുള്ളതും എൻ-95 മാസ്‌ക് ധരിക്കാൻ കഴിയാത്തതുമായ സിഖ് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
നഗര അധികാരികൾ ഈ പ്രശ്നം ഉടനടി അഭിസംബോധന ചെയ്യണമെന്നും സുരക്ഷാ ഗാർഡുകൾ ക്ലീൻ ഷേവ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന 'വിവേചനപരമായ' നിയമം മാറ്റണമെന്നുംവേൾഡ് സിഖ് ഓർഗനൈസേഷൻആവശ്യപ്പെട്ടുിരുന്നു.നിയമം മൂലം ജോലി നഷ്ടപ്പെട്ട നൂറോളം താടിയുള്ള സിഖ് ഗാർഡുകൾക്ക് നഷ്ടപരിഹാരം നൽകാനും പുനഃസ്ഥാപിക്കാനും കരാറുകാരോട് ഉത്തരവിടാനും സംഘടന നഗര അധികാരികളോട് അഭ്യർത്ഥിച്ചു.
2020 മാർച്ചിൽ, ആർസിഎംപി (റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്) അതിന്റെ എല്ലാ അംഗങ്ങൾക്കും എൻ-95 മാസ്‌കുകൾ നിർബന്ധമാക്കിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം വേൾഡ് സിഖ് ഓർഗനൈസേഷന്റെ പ്രചാരണത്തിന് ശേഷം പൊലീസ് തീരുമാനം പിൻവലിച്ചിരുന്നു



