ന്യൂഡൽഹി: കോവിഡ് പരിശോധന കുറയുന്നതിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ കോവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്‌സിനേഷനും കൂട്ടാൻ മന്ത്രാലയം നിർദേശിച്ചു.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി. 24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,28,525 ആയി ഉയർന്നു. 4.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മഹാരാഷ്ട്രയിൽ 2279 കേസുകളും തമിഴ്‌നാട്ടിൽ 2142 കേസുകളും കർണാടകത്തിൽ 1151 കേസുകളും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 585 കേസുകളാണ് സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 658 കേസുകളഉം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.