- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂട്യൂബ് മ്യൂസിക്കിന്റെ ഇൻക്യുബേറ്റർ പ്രോഗ്രാമിലേക്ക് രണ്ട് ഇന്ത്യൻ ഗായികമാർ
കൊച്ചി: ലോകമെമ്പാടുമുള്ള കലാകാരന്മാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂട്യൂബ് രൂപീകരിച്ച ഗ്ലോബൽ ആർട്ടിസ്റ്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമായ ഫൗണ്ടറിയുടെ 2022ലെ ക്ലാസിലേക്ക് ഇന്ത്യക്കാരായ നൂർ ചഹൽ, കയാൻ എന്നിവരെ തെരഞ്ഞെടുത്തു. ആകെ 30 കലാകാരന്മാർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.
2015ൽ ആരംഭിച്ച ക്ലാസ് ഓഫ് ഫൗണ്ടറി സ്വതന്ത്ര സംഗീതത്തിനായുള്ള യൂട്യൂബിന്റെ ഇൻകുബേറ്റർ പ്രോഗ്രാമാണ് . കലാകാരന്മാരെ അവരുടെ കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും വാർഷിക ആർട്ടിസ്റ്റ് ഡെവലപ്‌മെന്റ് ക്ലാസുകളിലൂടെയും റിലീസിങ് സപ്പോർട്ട് കാമ്പെയ്‌നുകളിലൂടെയും ഫൗണ്ടറി പിന്തുണക്കുന്നു. സംഗീതത്തിനും കഥപറച്ചിലിനുമുള്ള പുതിയ വേദി ഒരുക്കിയ നൂതന ആശയത്തിന് ആഗോളതലത്തിൽ തന്നെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇതുവരെ 250 ഓളം സ്വതന്ത്ര കലാകാരന്മാർ ഈ പ്ലാറ്റഫോമിലൂടെ വന്നിട്ടുണ്ട്. ആർലോ പാർക്ക്‌സ്, ബീബാദൂബി, ക്ലെയ്‌റോ, ഡേവ്, ഡുവ ലിപ, എനി, എലാഡിയോ കാരിയോൺ തുടങ്ങി നിരവധി പേരാണ് ഇതിലൂടെ വളർന്നു വന്നത്. ഇത്തവണത്തെ ഫൗണ്ടറി ക്ലാസിൽ യു.എസ്, ഇന്ത്യ, കൊറിയ, ജപ്പാൻ, ബ്രസീൽ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഉള്ളത്.
ഒരു സ്വതന്ത്ര കലാകാരി എന്ന നിലയിൽ എല്ലായ്‌പ്പോഴും സംഗീതത്തോടും പ്രേക്ഷകരോടും തികച്ചും സത്യസന്ധത പുലർത്തുന്നുവെന്നും തന്റെ സംഗീതം പുതിയ ആളുകളിലേക്ക് എത്തുന്നതിനും അംഗീകരിക്കപ്പെടുന്നതിനും ഫൗണ്ടറി വളരെയധികം സഹായിക്കുന്നുവെന്ന് നൂർ ചഹൽ പറഞ്ഞു. തന്റെ ആരാധകരുമായി സംവദിക്കുന്നതിനും കലാകാരിയെന്ന എന്ന നിലയിൽ വളരാൻ ഏറെ സഹായിക്കുകയും ചെയ്ത മികച്ച പ്ലാറ്റ്ഫോമാണ് ഫൗണ്ടറിയെന്നും കയാൻ പറഞ്ഞു.