ജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു.തൃശൂർ ഞമങ്ങാട്ട് വൈലത്തൂർ പനങ്കാവിൽ ഹൗസിൽ മൂസക്കൂട്ടിയുടെ ഭാര്യ മെഹർനിസ (62) ആണ് പക്ഷാഘാതത്തെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ മരിച്ചത്.

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ഇവരെ അസുഖബാധയെ തുടർന്ന് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മരണവിവിരമറിഞ്ഞ് നാട്ടിലുള്ള ഭർത്താവ് മൂസക്കുട്ടി, മസ്‌കത്തിലുള്ള മകൻ അജാസ് എന്നിവർ മക്കയിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: മുബീഷ്, നിബിത, അജാസ്. ചിട്ടോത്തയിൽ ഉമറിന്റെയും താഹിറയുടെയും മകളാണ് മരിച്ച മെഹർനിസ. ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം മെമ്പർ മുഹമ്മദ് ഷമീം നടപടികൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.