- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടം തീർക്കാൻ ഭാര്യയുടെ പേരിൽ ഇൻഷുറൻസ് എടുത്തു; തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി ഭർത്താവ്; കുറ്റകൃത്യം ചെയ്യുന്നതിന് നിരവധി വീഡിയോകൾ കണ്ടു; പ്രതി പിടിയിൽ
ഭോപ്പാൽ: കടം തീർക്കാനുള്ള പണം തട്ടിയെടുക്കാൻ ഭാര്യയുടെ പേരിൽ ഇൻഷുറൻസ് ചേർന്ന ശേഷം വെടിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ രാജ്ഗർഹ് ജില്ലയിലാണ് സംഭവം. ക്രൂര കൊലപാതകം നടത്തിയ ഭദ്രിപ്രസാദ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യം ചെയ്യുന്നതിനായി പ്രതി ഇന്റർനെറ്റിന്റെ സഹായമാണ് തേടിയത്. തന്റെ കടങ്ങൾ തീർക്കുന്നതിനുള്ള മാർഗം കണ്ടെത്തുന്നതിനായി ഭദ്രിപ്രസാദ് ഇന്റർനെറ്റിൽ നിരവധി വീഡിയോകൾ കണ്ടു.ഇതിൽ ചില വീഡിയോകൾ കണ്ടപ്പോഴാണ് ഭാര്യയുടെ പേരിൽ ഇൻഷുറൻസ് എടുക്കാനുള്ള തീരുമാനമെടുത്തത്. തുടർന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
ജൂലൈ 26നായിരുന്നു കൊലപാതകം. അന്നേ ദിവസം ഭോപ്പാൽ റോഡിൽ മനാ ജോദിന് സമീപം വച്ച് രാത്രി ഒമ്പത് മണിയോടെ ഭാര്യയായ പൂജയെ ഭദ്രിപ്രസാദ് വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസ് വഴിതിരിച്ചു വിടാൻ ഭദ്രിപ്രസാദ് ശ്രമങ്ങളും നടത്തി.
ഭാര്യയെ കൊന്നത് നാല് പേരാണെന്ന് കാണിച്ച് ഇയാൾ പരാതി നൽകുകയായിരുന്നു. എന്നാൽ, വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം, കുറ്റകൃത്യം നടക്കുന്ന സമയത്ത് പരാതിയിൽ പറഞ്ഞിട്ടുള്ള നാല് പേരും സ്ഥലത്തില്ലെന്ന് കണ്ടെത്തി. ഇതോടെ ഭദ്രിപ്രസാദിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




