പാറ്റ്‌ന: തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റ് വാറണ്ട് നേരിടേണ്ടി വന്നതോടെ വിവാദത്തിലായ ബിഹാറിൽ മന്ത്രി കാർത്തികേയ സിങ് രാജിവച്ചു. നിയമ മന്ത്രിയായിരുന്ന കാർത്തികേയ സിംഗിന്റെ വകുപ്പ് ഇന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി വെച്ചത്. തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തിൽ ആയിരുന്നു വകുപ്പുമാറ്റം.

വാറണ്ട് നിലനിൽക്കെ ആർജെഡി നേതാവ് മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു. കൈകാര്യം ചെയ്തിരുന്ന നിയമവകുപ്പിന് പകരം കാർത്തികേയ സിംഗിന് കരിമ്പ് വ്യവസായ വകുപ്പാണ് നൽകിയത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ് കുമാർ അംഗീകരിച്ചു.