- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്ത് തിരഞ്ഞെടുപ്പ്: എ.എ.പിയെ തകർക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്രിവാൾ
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെക്കുമെന്ന് ഭയന്ന് ആംആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി. സർക്കാർ ശ്രമിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആംആദ്മി പാർട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ യോഗത്തിൽ അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേതന്നെ എ.എ.പിക്ക് ലഭിച്ച വലിയ ജനപിന്തുണ ബിജെപിയെ പടിച്ചുകുലുക്കിയിരിക്കുകയാണ്. തങ്ങൾ ഗുജറാത്തിൽ സർക്കാർ ഉണ്ടാക്കാൻ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗുജറാത്തിലെ എ.എ.പിയുടെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഹിരൺ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകളെയും എഡിറ്റർമാരെയും ഭീഷണിപ്പെടുത്തിയതായി കെജ്രിവാൾ ആരോപിച്ചു. ഹിരൺ ജോഷിയുടെ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ഈ എഡിറ്റർമാർ പങ്കുവച്ചാൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകനും തൽസ്ഥാനങ്ങളിൽ ഉണ്ടാവില്ല, കെജ്രിവാൾ പറഞ്ഞു.
ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നല്ലതല്ലെന്ന് പറയാൻ സത്യസന്ധതയില്ലാത്ത, അഴിമതിക്കാരനും രാജ്യദ്രോഹിയുമായ ഒരാൾക്കു മാത്രമേ കഴിയൂ. ജനങ്ങൾക്കു നൽകുന്ന സൗജന്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞാൽ, അയാൾക്ക് തെറ്റായ ഉദ്ദേശ്യമുണ്ടെന്നു വേണം കരുതാൻ, കെജ്രിവാൾ പറഞ്ഞു.