- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വധുവും വരനും പരസ്പരം മാല അണിയിച്ചു; വിവാഹ ചിത്രങ്ങളും എടുത്തു; പിന്നാലെ കാമുകനൊപ്പം വധു ഇറങ്ങിപ്പോയി; വധുവിനൊപ്പമല്ലാതെ വീട്ടിലേക്കില്ലെന്ന് വരനും; നാടകീയ സംഭവങ്ങൾ
ഭഗൽപൂർ: ബിഹാറിലെ ഭഗൽപൂരിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വധു കാമുകനൊപ്പം ഇറങ്ങിപ്പോയതോടെ വിവാഹ വേദിയിൽ നാടകീയ സംഭവങ്ങൾ. വിവാഹ ചടങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞതിന് തൊട്ടു പിന്നാലെ വധു കാമുകനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. നവംബർ 27 നായിരുന്നു സംഭവം.
വധു ഒളിച്ചോടിയതോടെ വിവാഹത്തിനെത്തിയ അതിഥികൾ എല്ലാവരും മടങ്ങിപ്പോയെങ്കിലും വരനും കൂട്ടരും മടങ്ങിപ്പോകാൻ തയാറായില്ല. മറ്റൊരു വിവാഹം കഴിച്ച് വധുവിനോടൊപ്പം മാത്രമേ ഇനി മടക്കമൊള്ളൂവെന്ന തീരുമാനത്തിൽ തന്നെ വരനും സുഹൃത്തുക്കളും ഉറച്ച് നിന്നു. ഇതോടെ പ്രതിസന്ധിയിലായ വരന്റെ ബന്ധുക്കൾ വിവാഹത്തിനെത്തിയ മറ്റൊരു പെൺകുട്ടിയുമായി അതേ വിവാഹ വേദിയിൽ വച്ച് വിവാഹം നടത്തി.
ഭഗൽപൂർ ജില്ലയിലെ കജ്റൈലിയിൽ താമസിക്കുന്ന പദ്ദു ഷായുടെ മകൻ പ്രകാശ് ഷായുടെ വിവാഹമാണ് ഇത്തരത്തിൽ ട്വിസ്റ്റുകൾ നിറഞ്ഞത്. സൻഹൂലയിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രകാശ് ഷായുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ഇരു വീട്ടുകാരും ചടങ്ങുകൾക്കായി എത്തുകയും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. വധുവും വരനും പരസ്പരം മാല അണിയിക്കുകയും പിന്നാലെ വിവാഹ ചിത്രങ്ങളും എടുത്തു.
ഒടുവിൽ, മംഗളസൂത്രം, സിന്ദൂരം എന്നിവ ഉൾപ്പെടുന്ന മറ്റ് പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായി അവൾ തന്റെ തീരുമാനം നടപ്പാക്കി. ഇരുവീട്ടുകാരും നോക്കി നിൽക്കെ കാമുകനൊപ്പം വിവാഹ പന്തലിൽ നിന്നും വധു ഇറങ്ങിപ്പോയി. അതോടെ വരനും വീട്ടുകാരും രോഷാകൂലരായി. വധുവില്ലാതെ മടങ്ങുന്നത് അപമാനകരമാണെന്ന് പറഞ്ഞ അവർ മടങ്ങിപ്പോകാൻ തയ്യാറാകാതെ വിവാഹ പന്തലിൽ തന്നെ നിന്നു.
ഒടുവിൽ കഹൽഗാവിൽ നിന്നുള്ള ഒരു പെൺകുട്ടിയെ അതെ വിവാഹ പന്തിലിൽ വച്ച് വരന്റെ വീട്ടുകാർ കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചു. അവരും സമ്മതം മൂളിയതോടെ തൊട്ടടുത്തുള്ള നാഥ്നഗറിലെ മനസ്‌കമന നാഥ് ക്ഷേത്രത്തിൽ വച്ച് അന്ന് തന്നെ ഇരുവരും വിവാഹവും നടത്തി. പിറ്റേന്ന് വിവാഹത്തിന്റെ രേഖകൾ രജിസ്‌ട്രേഷനായി എത്തിച്ചു.




