- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം; രാമന്റെ പേരിൽ ബിജെപി പോരാടുകയാണ് എന്നത് തീർത്തും തെറ്റ്; നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു; ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി ആചാര്യ സത്യേന്ദ്ര ദാസ്
അയോധ്യ: അയോധ്യയിൽ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന ശിവസേന (യു.ബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തിന് മറുപടിയുമായി രാമജന്മഭൂമി ക്ഷേത്ര മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുള്ളുവെന്ന് സത്യേന്ദ്ര ദാസ് പറഞ്ഞു. ശിവസേനയ്ക്കെതിരെ വിമർശനമാണ് മുഖ്യ പുരോഹിതൻ ഉയർത്തുന്നത്.
'ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം. രാമന്റെ പേരിൽ ബിജെപി പോരാടുകയാണ് എന്നത് തീർത്തും തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി തന്റെ ഭരണകാലത്ത് അദ്ദേഹം മഹത്തായ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അത് രാഷ്ട്രീയമല്ല. അതാണ് ഭക്തി', ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ശ്രീരാമനെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ മാത്രമാണ് ബിജെപി ഇനി അവശേഷിക്കുന്നതെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമർശം ശ്രീരാമനെ അപമാനിക്കുന്നതാണെന്നും സത്യേന്ദ്ര ദാസ് കുറ്റപ്പെടുത്തി. രാമനിൽ വിശ്വസിച്ചവരാണ് ഇപ്പോൾ അധികാരത്തിലിരുക്കുന്നത്. പിന്നെ എന്ത് വിഡ്ഢിത്തമാണ് സഞ്ജയ് റാവുത്ത് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അവരുടെ താവളം അയോധ്യയിലേക്ക് മാറ്റണമെന്നും അധികാരത്തിലിരുന്നപ്പോൾ മറ്റൊന്നും ചെയ്യാത്തതിനാൽ അവർ രാമന്റെ പേരിൽ മാത്രമേ വോട്ട് ചോദിക്കുവെന്നും കഴിഞ്ഞ ദിവസം സഞ്ജയ് റാവുത്ത് പരിഹസിച്ചിരുന്നു. ഇതാണ് ശിവസേനയെ വിളിക്കാതിരിക്കാൻ കാരണം.