- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം, ഗൗരവ് ശർമ ഒളിവിൽ കഴിയുകയായിരുന്നു. ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഭാഗത്ത് അപാർട്മെന്റിൽ വാടക്ക് താമസിക്കുകയായിരുന്നു ഗൗരവ് ശർമ.
യു.പിയിലെ ആഗ്ര സ്വദേശിയാണ് ഗൗരവ്. ഇന്ന് രാവിലെ 10.30നാണ് ഇയാൾ കൗശമ്പി മെട്രോ സ്റ്റേഷനിലെത്തിയത്. ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്നു ഗൗരവ് എന്ന് പൊലീസ് പറഞ്ഞു.
ആറുമാസം മുമ്പാണ് ഇരുവരും ഗസ്സിയാബാദിലെ ഫ്ളാറ്റിലെത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് നിർത്താതെ കരയുകയായിരുന്ന ഒരു വയസുള്ള മകളെയും പൊലീസ് കണ്ടെത്തി. തുടർന്ന് കൊലപാതകം നടത്തിയ ഗൗരവിനെ അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്തതായി മനസിലാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.
ഗസ്സിയാബാദിലെ ബ്ലൂ ലൈനിലെ അവസാന സ്റ്റേഷനായ വൈശാലിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ട്രെയിനിന് മുന്നിൽ ചാടിയ ഉടൻ തന്നെ ഗൗരവ് മരിച്ചു. മെട്രോസ്റ്റേഷന് അടുത്തുള്ള പാർക്കിങ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്.