- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നൽകിയില്ല; 21കാരി ജീവനൊടുക്കി
ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിനെത്തുടർന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി. ബെംഗളൂരു സുധാമനഗർ സ്വദേശിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർത്ഥിനിയുമായ വർഷിണി (21)യാണ് ആത്മഹത്യ ചെയ്തത്.
ഫോട്ടോഗ്രഫിയിൽ കമ്പമുള്ളയാളാണ് വർഷിണി.പുതുവത്സരത്തിനുമുന്നോടിയായി ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഒരു മാളിൽ ഫോട്ടോഷൂട്ടിനുപോകാൻ വർഷിണി തീരുമാനിച്ചിരുന്നു. എന്നാൽ, മാതാപിതാക്കളോട് ചോദിച്ചപ്പോൾ പോകുന്നതിന് അവർ അനുമതിനൽകിയില്ല. തുടർന്ന്, ഏറെനേരത്തെ വാക് തർക്കത്തിനൊടുവിൽ വർഷിണി മുറിയിൽക്കയറി വാതിലടയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും വർഷിണി പുറത്തുവരാത്തതിനാൽ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഫോട്ടോഗ്രഫിയിൽ താത്പര്യമുണ്ടായിരുന്ന വർഷിണി നേരത്തേ ഫോട്ടോഗ്രഫി കോഴ്സും പൂർത്തിയാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ബെംഗളൂരു സെൻട്രൽ ഡിവിഷൻ ഡി.സി.പി. എച്ച്.ടി. ശേഖർ അറിയിച്ചു.