- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പുതുവർഷ ആഘോഷങ്ങളുടെ ചിത്രങ്ങൾ പകർത്താൻ മാളുകളിൽ പോകണമെന്ന് അവൾ പറഞ്ഞു; എന്നാൽ ജനതിരക്കും മോശമായ പെരുമാറ്റവും ഭയന്നാണ് വിലക്കിയത്'; 21കാരിയുടെ ആത്മഹത്യയിൽ പിതാവിന്റെ വിശദീകരണം
ബംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾക്ക് ഒപ്പം മാളുകളിലും മറ്റും പോകുന്നത് വിലക്കിയതിന്റെ പേരിൽ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പിതാവ്. വൻ ജനതിരക്കും മോശമായ പെരുമാറ്റവും നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് മകൾ വർഷിണിയെ പുറത്തുപോകുന്നതിൽ നിന്ന് വിലക്കിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. അതേ സമയം മരിക്കുന്നത് സംബന്ധിച്ച് വർഷിണി സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും സന്ദേശം അയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
''ഫോട്ടോഗ്രാഫിയിൽ ഏറെ താൽപര്യമുള്ള വ്യക്തിയായിരുന്നു വർഷിണി. ബിബിഎ ചെയ്യുന്നതിനൊപ്പം ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഫോട്ടോഗ്രാഫി കോഴ്സും പൂർത്തിയാക്കിയിരുന്നു. മൊബൈലിലും ക്യാമറകളിലുമായി ആയിരത്തോളം ചിത്രങ്ങളും അവൾ പകർത്തിയിട്ടുണ്ട്. ഞായറാഴ്ച പുതുവർഷ ആഘോഷങ്ങളുടെ ചിത്രങ്ങൾ പകർത്താനായി മാളുകളിൽ പോകണമെന്ന് അവൾ പറഞ്ഞു. എന്നാൽ ജനതിരക്കും, അപകടസാധ്യതയും കണക്കിലെടുത്ത് പോകേണ്ടെന്ന് മകളോട് പറഞ്ഞു.
അതോടെ ദേഷ്യപ്പെട്ട് മുറിയിലേക്ക് പോയ വർഷിണി പിന്നെ പുറത്തേക്ക് വന്നില്ല. രാത്രി ഏറെയും വൈകിയിട്ടും ഭക്ഷണം കഴിക്കാൻ പോലും അവൾ പുറത്തേക്ക് വന്നില്ല. മുറിയിൽ പോയി വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. നിരവധി തവണ വിളിച്ചിട്ടും പ്രതികരണമില്ലാതെയായതോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ മകളെ കണ്ടെത്തിയത്. ഉടൻ തന്നെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.''-പിതാവ് പറഞ്ഞു.
വിൽസൺ ഗാർഡൻ സുധാമനഗർ സ്വദേശിനി വർഷിണിയെ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജയനഗറിലെ സ്വകാര്യ കോളേജിലെ മൂന്നാം വർഷം ബിബിഎ വിദ്യാർത്ഥിനിയാണ്. മരണം സംബന്ധിച്ച് പിതാവ് നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വർഷിണിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകിയതായും സെൻട്രൽ ഡിസിപി ശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ