- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചികിത്സയ്ക്കായി ഗർഭപാത്രം നീക്കം ചെയ്തതിനെ ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കില്ല; വിവാഹമോചന ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ചികിത്സയ്ക്കായി ഗർഭപാത്രം നീക്കം ചെയ്തതിനെ ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. അണ്ഡാശയ അർബുദത്തെത്തുടർന്ന് ഗർഭപാത്രം നീക്കം ചെയ്തതിനെ തുടർന്ന് കുട്ടികളുണ്ടാകാത്തത് ഭർത്താവിനോടുള്ള ക്രൂരതയല്ലെന്നാണ് മദ്രാസ് ഹൈക്കോടതി വിധി.
മാനസിക ക്രൂരത, ഒളിച്ചോട്ടം, ഭൗതിക ആവശ്യങ്ങളെ നിരാകരിക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ വിവാഹബന്ധം വേർപെടുത്താനുള്ള ഭർത്താവിന്റെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചന ഹർജി തള്ളിക്കൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവ് ജസ്റ്റിസ് ആർഎംടി ടീക്കാ രാമൻ, ജസ്റ്റിസ് പി ബി ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു.
അടിയന്തര സാഹചര്യത്തിലും ജീവന് ഭീഷണിയായ സാഹചര്യത്തിലും ഗർഭപാത്രം നീക്കം ചെയ്യുന്നതിനെ മാനസിക ക്രൂരതയുടെ കാരണമായി വിശേഷിപ്പിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചികിത്സയുടെ ഭാഗമായി മാതാപിതാക്കൾക്കൊപ്പം ഭാര്യ താമസിക്കുന്നതിനെ ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടം എന്ന് വിളിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തിന് മുമ്പ് തന്നെ ഭാര്യക്ക് കാൻസർ ബാധിച്ചിരുന്നുവെന്നും കുട്ടിയെ പ്രസവിക്കാനുള്ള കഴിവ് ഇല്ലെന്നുള്ള വസ്തുത മറച്ചുവെച്ചതായും ഭർത്താവ് നൽകിയ ഹർജിയിൽ പറയുന്നു. നിയമപരമായ രീതിയിൽ ഒളിച്ചോട്ടം, ക്രൂരത എന്നിവ ഭാര്യ ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഭാര്യ മൂന്ന് തവണ ഗർഭിണിയായെന്നും ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടായതിനാൽ ഗർഭഛിദ്രം നടത്തുകയായിരുന്നുവെന്നും കോടതിയിൽ വാദത്തിനിടെ വ്യക്തമായി.
മാത്രമല്ല നാലാമത്തെ ഗർഭധാരണ സമയത്താണ് ഡോക്ടർ ഗർഭപാത്രത്തിൽ കാൻസർ കണ്ടെത്തുന്നതെന്നും തുടർന്ന് നടന്ന പരിശോധനയിലാണ് അണ്ഡാശയ കാൻസറാണെന്ന് വ്യക്തമാകുന്നതെന്നും കോടതിക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതിന് ശേഷമാണ് വിവാഹമോചന ഹർജി തള്ളിയത്.