- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുനോ ദേശീയ പാർക്കിലെ ചീറ്റയായ ആഷ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് കേന്ദ്രമന്ത്രി
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ എത്തിച്ച നമീബിയൻ ചീറ്റപ്പുലികളിൽ രണ്ടാമത്തെ ചീറ്റയായ ആഷ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നേരത്തെ മറ്റൊരു ചീറ്റ ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് ചീറ്റക്കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. ആഷ എന്ന ചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതായി ദേശീയ പാർക്ക് അധികൃതർ അറിയിച്ചു.
''കുനോ നാഷണൽ പാർക്ക് മൂന്ന് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. നമീബിയൻ ചീറ്റ ആഷയ്ക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി വിഭാവനം ചെയ്ത പ്രോജക്ട് ചീറ്റയുടെ ഗംഭീര വിജയമാണിത്. പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിദഗ്ദ്ധർക്കും കുനോ പാർക്കിലെ ഉദ്യോഗസ്ഥർക്കും ഇന്ത്യയിലുടനീളമുള്ള വന്യജീവി പ്രേമികൾക്കും എന്റെ അഭിനന്ദനങ്ങൾ''. മന്ത്രി ഭൂപേന്ദർ യാദവ് എക്സിൽ കുറിച്ചു.
ഇന്ത്യയിലെ വന്യജീവികളുടെ കൂട്ടത്തിലേക്ക് ചീറ്റപ്പുലികളെ പുനരവതരിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസകേന്ദ്രമായാണ് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുനോ നാഷണൽ പാർക്ക് ഒരുങ്ങുന്നത്.
വംശനാശം സംഭവിക്കുന്ന ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷൻ പ്ലാൻ ഫോർ റീഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വർഷത്തിനുള്ളിൽ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
മറുനാടന് ഡെസ്ക്