- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാജഹാൻ ഷെയ്ഖിന് രാഷ്ട്രീയക്കാരുടെ പിന്തുണയും ചില പൊലീസുകാരുടെ ഒത്താശയുമുള്ളതായി രാജ്ഭവനിലെ പീസ് റൂമിൽ പരാതി ലഭിച്ചു; ഉടൻ അറസ്റ്റ് ചെയ്യാൻ 'പ്രത്യേക നിർദ്ദേശം' നൽകി ബംഗാൾ ഗവർണർ
കൊൽക്കത്ത: ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ 'പ്രത്യേക നിർദ്ദേശം' നൽകി ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. ബംഗാൾ സർക്കാരിനാണ് നിർദ്ദേശം നൽകിയത്. രാജ്ഭവനിലെ 'പീസ് റൂമി'ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാത്രി ഗവർണർ ഇത്തരമൊരു നിർദ്ദേശം നൽകിയത്. കഴിഞ്ഞ വർഷം ജൂണിലാണ് ബംഗാൾ രാജ്ഭവനിൽ പീസ് റൂം സജ്ജമാക്കിയത്. രാജ്ഭവന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പീസ് റൂമിലേക്ക് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം.
'ഷാജഹാൻ ഷെയ്ഖിന് രാഷ്ട്രീയക്കാരുടെ പിന്തുണയും ചില പൊലീസുകാരുടെ ഒത്താശയുമുള്ളതായി രാജ്ഭവനിലെ പീസ് റൂമിൽ പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ ഉടൻ അറസ്റ്റ് ചെയ്യാനും അക്കാര്യം അറിയിക്കാനും ഗവർണർ സംസ്ഥാന പൊലീസ് മേധാവിയോട് നിർദേശിച്ചു. ഇയാളെ കിട്ടിയില്ലെങ്കിൽ എവിടെയാണെന്ന് ഉടൻ കണ്ടെത്തി തുടർനടപടി സ്വീകരിക്കണം. ഷാജഹാൻ ഷെയ്ഖിന്റെ ഭീകരബന്ധം അന്വേഷിക്കണം എന്നാണ് ലഭിച്ച പരാതി.' -ബംഗാൾ രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു.
ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ആയിരത്തോളം പേരാണ് ഷാജഹാൻ ഷെയ്ഖിന്റെ വീടിന് സമീപത്ത് വെച്ച് ഇ.ഡി. സംഘത്തെ ആക്രമിച്ചത്. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലേക്ക് പരിശോധനയ്ക്കായി പോയത്. ആക്രമിച്ച ജനക്കൂട്ടം ഉദ്യോഗസ്ഥരുടെ പക്കലുള്ള പണവും ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ചുവെന്ന് ഇ.ഡി. ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥരെ വധിക്കുകയിരുന്നു ആൾക്കൂട്ടത്തിന്റെ ലക്ഷ്യമെന്നും ഇ.ഡി. പറഞ്ഞു.
ഇതിന് പിന്നാലെ ഷാജഹാൻ ഷെയ്ഖിനെതിരെ ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ലുക്ക് ഔട്ട് നോട്ടീസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും അതിർത്തി രക്ഷാ സേനയ്ക്കും ഇ.ഡി. അയച്ചു.