- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് മല്യയേയും നീരവ് മോദിയേയും സഞ്ജയ് ഭണ്ഡാരിയേയും ഇന്ത്യയിൽ എത്തിക്കും; കേന്ദ്ര അന്വേഷണ ഏജൻസികൾ നിർണ്ണായക നീക്കങ്ങൾക്ക്; സിബിഐയും ഇഡിയും എൻഐഎയും യുകെയിലേക്ക്

ന്യൂഡൽഹി : കോടികളുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി തുടങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം സജീവമാക്കി കേന്ദ്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എത്തിക്കാനാണ് ശ്രമം. രാജ്യത്തെ കൊള്ളയടിച്ച് മുങ്ങാൻ ആരേയും അനുവദിക്കില്ലെന്ന സന്ദേശം നൽകും.
യുകെയിൽ കഴിയുന്ന ഇവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനായി സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി.), ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എന്നീ അന്വേഷണ ഏജൻസികളിൽ നിന്നുള്ള പ്രത്യേക സംഘം ഉടൻ തന്നെ തിരിക്കും. വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം യുകെയിലേക്കു പോകുക.
വജ്ര വ്യാപാരി നീരവ് മോദി, കിങ്ഫിഷർ ഉടമ വിജയ് മല്യ, ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാരിക്കും വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഏറെക്കാലമായി ചർച്ച നടന്നു വരികയായിരുന്നു. പ്രത്യേക സംഘം യുകെയിൽ എത്തിയ ശേഷം വിവിധ ഏജൻസികളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
യുകെയും ഇന്ത്യയും എംഎൽഎടിയിൽ ഒപ്പുവച്ച രാജ്യങ്ങളാണ്. ഇതനുസരിച്ച് സാമ്പത്തിക കുറ്റവാളികളുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ബാധ്യസ്ഥരാണ്. എംഎൽഎടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോഡൽ മന്ത്രാലയമെങ്കിലും, ഈ കേസുമായി ബന്ധപ്പെട്ടുള്ള യുകെയുമായുള്ള നയതന്ത്ര ഇടപെടലുകളിൽ വിദേശകാര്യ മന്ത്രാലയവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യർത്ഥനകളും വിദേശകാര്യ മന്ത്രാലയം വഴിയാണ് വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്.
ആയുധക്കച്ചവടക്കാരനായ സഞ്ജയ് ഭണ്ഡാലി 2016-ലാണ് ഇന്ത്യ വിട്ടത്. ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഭണ്ഡാരിക്കെതിരെ അന്വേഷണം നടക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി ബന്ധമുള്ള വ്യ്തിയാണ് ഭണ്ഡാരി. ഇയാൾക്ക് ലണ്ടനിലും ദുബായിലിലു സ്വത്തുക്കൾ ഉണ്ടെന്നും, ഇത് വാദ്രയുമായി അടുപ്പമുള്ള സി.വി. തമ്പി എന്ന വ്യക്തിയുടെ ഷെൽ കമ്പനിയുടെ പേരിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പ്രത്യേക കോടതി മല്യയെയും മോദിയെയും പോലെ ഭണ്ഡാരിയെയും സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് നീരവ് മോദിയെ തിരയുന്നത്. വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ ബാങ്കുകളെ കബളിപ്പിച്ചെന്നാണ് വിജയ് മല്യയ്ക്കെതിരായ കേസ്.

