- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയെ ഇകഴ്ത്തി വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവർണർ
ചെന്നൈ: സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി.
1942ന് ശേഷം ഗാന്ധിജി നയിച്ച സമരം ഇല്ലാതായി.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്വാതന്ത്ര്യ സമരത്തിന് ഊർജമില്ലാതായി. ജിന്നയുടെ നേതൃത്വത്തിൽ തമ്മിലടി ആണ് നടന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറയുന്നു.
ബ്രിട്ടീഷുകാർക്കെതിരെ ഒരു ചെറുത്തുനിൽപ്പുമുണ്ടായില്ല.ബ്രിട്ടീഷുകാർ ഇതു ആസ്വദിക്കുന്ന സാഹചര്യം ആയിരുന്നു. നിസ്സഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. നേതാജി കാരണമാണ് 1947ൽ സ്വാതന്ത്ര്യം കിട്ടിയത്. നേതാജിയെ ബ്രിട്ടീഷുകാർ ഭയന്നിരുന്നു.അണ്ണാ സർവകലാശാലയിലെ നേതാജി അനുസ്മരണത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം
നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. മുഹമ്മദലി ജിന്നയാണു രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും രവി പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു അണ്ണാ സർവകലാശാല ക്യാംപസിൽ നടന്ന പരിപാടിയിലാണു ഗവർണറുടെ പരാമർശങ്ങൾ. ഇതിനിടെ, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.