ന്യൂഡൽഹി: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ വളരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഉദയനിധി ഒരു സാധാരണകാരനല്ല മന്ത്രിയാണ് ഈ പ്രസ്താവനയുടെ അനന്തര ഫലങ്ങളെ കുറിച്ച് മനസ്സിലാക്കിയട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

'നിങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ), 25 പ്രകാരമുള്ള അവകാശം ദുരുപയോഗം ചെയ്തു. എന്നിട്ട് ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിന്റെ അനന്തരഫലങ്ങൾ നിങ്ങൾക്കറിയില്ലേ? നിങ്ങൾ ഒരു സാധാരണക്കാരനല്ല. താങ്കൾ മന്ത്രിയാണ്. അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണം"-ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസ് മാർച്ച് 15 സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

സനാതനധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ഈ പരാമർശത്തിന് ആറുസംസ്ഥാനങ്ങളിൽ ഉദയനിധി സ്റ്റാലിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഉദയനിധി സ്റ്റാലിൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഉദയനിധി സ്റ്റാലിൻ ഒരു സാധാരണ വ്യക്തിയല്ലെന്ന് ചൂണ്ടിക്കാട്ടി. മന്ത്രിയാണ്. നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയനിധി സ്റ്റാലിന് അറിയാവുന്നതാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ ഹർജി അടുത്ത വെള്ളി ആഴ്ച് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.