- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സനാതനധർമ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു; അംബേദ്ക്കറും പെരിയാറും പറഞ്ഞതിൽ കൂടുതലൊന്നും താൻ പറഞ്ഞിട്ടില്ല; ഹൈക്കോടതി പരാമർശത്തിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: സനാതന ധർമ്മവുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നെന്ന് വ്യക്തമാക്കി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. പ്രസ്താവനയിൽ നിന്ന് താൻ പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ നിയമപരമായി നേരിടും. അംബേദ്ക്കറും പെരിയാറും പറഞ്ഞതിൽ കൂടുതലൊന്നും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പാർട്ടിയിലെയോ സർക്കാറിലെയോ സ്ഥാനമല്ല പ്രധാനം. ഇന്ന് മന്ത്രി, എംഎൽഎ, യൂത്ത് വിങ് സെക്രട്ടറി എന്നീ സ്ഥാനങ്ങളൊക്കെയുണ്ട്. നാളെ അത് ഉണ്ടാകണമെന്നില്ല. എല്ലാത്തിനുമുപരി നമ്മളാദ്യം മനുഷ്യനാവണം. ദശാബ്ദങ്ങളായി സനാതന ധർമ്മത്തെക്കുറിച്ച് ഞങ്ങൾ പറയുന്നുണ്ട്. ഏത് കാലത്തും ഞങ്ങൾ അതിനെ എതിർക്കും', അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിൽ ഇരിക്കുന്നവർ പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ജയചന്ദ്രന്റെ നിരീക്ഷണത്തിനു പിന്നാലെയായിരുന്നു ഉദയനിധിയുടെ പ്രതികരണം. 'തങ്ങൾ പറയുന്ന കാര്യങ്ങൾക്ക് ആളുകളെ വിഭജിക്കാനുള്ള കഴിവുണ്ടെന്ന് അധികാരത്തിൽ ഇരിക്കുന്നവർ ഓർക്കണം. ഇവർ ഉത്തരാവാദിത്വപരമായി പെരുമാറുകയും ഇത്തരം കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയുകയും വേണം. പകരം, സാമൂഹ്യപ്രശ്നങ്ങളായ മദ്യം, മയക്കുമരുന്ന് എന്നിവ ഇല്ലായ്മ ചെയ്യുന്നതിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കണം', കോടതി പറഞ്ഞു.
സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ള ഒരു യോഗത്തിൽ ഭരണപക്ഷത്തെ ചില അംഗങ്ങളും മന്ത്രിമാരും പങ്കെടുത്തിരുന്നെന്നും ഇവർക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നത് പൊലീസിന്റെ കൃത്യവിലോപമാണെന്നും കോടതി പറഞ്ഞു.